പാലക്കാട്:നഗരസഭക്ക് കീഴിലെ മാട്ടുമന്ത പൊതുശ്‌മശാനത്തിൽ ജാതി മതിൽ കെട്ടിയാൽ പൊളിച്ചു മാറ്റുമെന്ന് പി കെ എസ് സംസ്ഥാന ജോയന്റ് സെക്രട്ടറി മുൻ എം പി എസ് അജയകുമാർ . പാലക്കാട് നഗരസഭ ആർ എസ്എസ്ന്റെയൊ ബി ജെ പിയുടെയൊ കാര്യാലയമല്ലെന്ന് ഭരണാധികാരിക് ഓർമ്മയുണ്ടാവണമെന്നും എസ് അജയകുമാർ .
കാട്ടുമന്ത പൊതു ശ്മശാനത്തിൽ സ്ഥലം വേർതിരിച്ച് എൻ എസ് എസ് ന് മതിൽ കെട്ടാൻ അനുമതി നൽകിയ നഗരസഭ നടപടിക്കെതിരെ പി കെ എസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് അജയകുമാർ . മാട്ടുമന്ത പൊതു ശ്മശാനത്തിൽ ജാതി തിരിച്ച് മതിൽ കെട്ടാൻ അനുമതി നൽകിയത് മൂന്നര കോടി ജനങ്ങൾക്ക് അപമാനമാണ്.
പാതിറ്റാണ്ടുകളോളം കേരള ജനത പൊരുതി നേടിയ നവോത്ഥാന പുരോഗമന ചിന്താഗതിയെ അട്ടിമറിച്ച് ബ്രാഹ്മണിക്കൽ ആശയങ്ങൾഅടിച്ചേൽപ്പിച്ച് ജാതി മത വർഗീയ ചേരിതിരുവുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ല.
ജാതി മതിൽ നിർച്ചിച്ച് സവർണ്ണ മേധാവിത്വം കൊണ്ടുവരാൻ നഗരസഭ ഭരണാധികാരികൾ ശ്രമിച്ചിട്ടും ബി ജെ പിയുടെ ഏറാൻ മൂളികളായി പിന്നോക്ക മോർച്ചകൾ മാറിയത് അപമാനകരമാണ്. ദളിതർ പാരമ്പര്യ ജീവിതം നയിച്ചാൽ മതിയെന്നാണ് ശശികലയും ആർഎ എസ് ആചാര്യൻ മധുവും നിരന്തരം പറയുന്നത്. ദളിതർ പുരോഗമന പാതയിലേക്ക് വന്നാൽ സവർണ്ണ മേധാവിത്വം തകരുമെന്ന ചിന്താഗതിയാണ് ദളിതർക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
വേടനെതിരെ തിരിയാൻ പ്രേരിപ്പിച്ചതും ജാതിമത ചിന്തയാണ്. മറ്റൊരു നഗരസഭകളിലും പഞ്ചായത്തുകളിലും ഇല്ലാത്ത നടപടികൾ പാലക്കാട് നഗരസഭ നടപ്പിലാക്കിയാൽ അനുവദിക്കില്ല. പാലക്കാട് നഗരസഭ കേരള സർക്കാറിന് കീഴിലാണെന്ന കാര്യം നഗരസഭ അധികാരികൾ മറക്കരുത്. കേവല ഭൂരിപക്ഷം ജനവിരുദ്ധതയും ജാതി സവർണ്ണതയും നടപ്പിലാകാനുള്ളതല്ലന്നും അജയകുമാർ പറഞ്ഞു. ജില്ല പ്രസിഡണ്ട് ടി പികുഞ്ഞുണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി വി പൊന്നു കുട്ടൻ , എം എൽ എ കെ. ശാന്തകുമാരി , സി പി എം ഏരിയാ സെക്രട്ടറി കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു