കേരളത്തിൽ മദ്യ ദുരന്തമുണ്ടായാൽ ഉത്തരവാദി സർക്കാർ മാത്രം ; ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ

author-image
ജോസ് ചാലക്കൽ
New Update
SUMESH ACHUDHAN

ചിറ്റൂർ:കേരളത്തിൽ മദ്യ ദുരന്തമുണ്ടായാൽ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ്   സുമേഷ് അച്യുതൻ. ചിറ്റൂർ റേഞ്ച്  ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (
ഐ.എൻ.ടി.യു.സി.) നടത്തിയ ചിറ്റൂർ എക്‌സൈസ് സർക്കിൾ ഓഫീസ്  ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. 

Advertisment

സി.പി.എം.നേതാക്കൾ  വ്യാജകള്ള് നിർമ്മിച്ച് കേരളത്തിലുടനീളം വിതരണം ചെയ്യുന്നത്  മദ്യ ദുരന്തത്തിനു വഴിവെക്കുമെന്ന് അറിയാത്തവരല്ല ഭരണക്കാർ. വ്യാജമദ്യലോബിയ്ക്ക് എല്ലാ സഹായവും ചെയ്തു നൽകി അവരുടെ ആളുകളായി ഭരണക്കാർ അധപതിച്ചു.


ചിറ്റൂർ മേഖലയിൽ കള്ളിൽ ബെനാഡ്രില്ലിന്റെ അംശം കണ്ടെത്തിയത് കള്ളിൻ്റെ  ലഹരി വർധിപ്പിക്കാൻ വ്യാജ മദ്യ ലോബി  നടത്തുന്ന ശ്രമത്തിന്റെ ഒരു  ഭാഗം മാത്രമാണ്.70 തെങ്ങ്  മാത്രം ചെത്തുന്ന തോട്ടത്തിൽ നിന്നും  780 ലിറ്റർ കള്ള്  കണ്ടെത്തിയ തോട്ടത്തിന്റെ നടത്തിപ്പുകാരൻ  സി.പി.എമ്മിന്റെ പഞ്ചായത്ത്‌ അംഗമായതിനാൽ  അന്വേഷണം അട്ടിമറിക്കുകയാണ്. 


കള്ളുഷാപ്പുകളുടെ ലൈസൻസ്  പുതുക്കി നൽകുമ്പോൾ ഒരു ഷാപ്പിന് അഞ്ച് രജിസ്ട്രേഡ്  ചെത്തുകാർ ഉണ്ടാവണമെന്ന  നിയമം പാലിക്കണം. വ്യാജമദ്യ നിർമ്മാതക്കളായ  സി.പി.എമ്മുകാർക്ക്  വിടുപണി ചെയ്യുന്ന എക്സൈസുകാർ ജോലി സംരക്ഷിക്കാനെങ്കിലും എന്തെങ്കിലും നടപടിയെടുക്കണമെന്നും സുമേഷ് അച്യുതൻ കൂട്ടി ചേർത്തു.


ആർ.പങ്കജാക്ഷൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.എസ്.തണികാചലം, സി.സി.സുനിൽ, നേതാക്കളായ  കെ.യു.പ്രസാദ്, മുരളി തറക്കളം,  ദാമോദരൻ നല്ലേപ്പുള്ളി,സുരേഷ് ബാബു , കണ്ടമുത്തൻ, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

Advertisment