കുറവിലങ്ങാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയിൽ നടന്ന പരിശോധനയിൽ അനധികൃതമായി മദ്യ വില്പന നടത്തിയ കുറവിലങ്ങാട് കോഴ സ്വദേശിയായ ഷാജി എം.ഡി.യെ എക്സൈസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
നാളുകളായി അനധികൃതമായി മദ്യം സൂക്ഷിച്ച് വില്പന നടത്തിവരികയായിരുന്നു ടിയാൻ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ കൈവശം നിന്ന് വിവിധ ബ്രാൻഡുകളിലെ 16 മദ്യ കുപ്പികളും മദ്യവിറ്റ വകയിൽ ലഭിച്ച 1000 രൂപയും മദ്യം സൂക്ഷിച്ച ഹോണ്ട ഏവിയറ്റർ സ്കൂട്ടറും പിടിച്ചെടുത്തു.
ഇതോടൊപ്പം വെമ്പള്ളി ഭാഗത്ത് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കുറ്റത്തിന് വെമ്പള്ളി സ്വദേശിയായ ജോസ് ഇമ്മനുവേൽ (ആവിയിൽ സണ്ണി )എന്നയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് പരിശോധനയില്‍ അസിഃഎക്സൈസ് ഇന്‍സ്പെക്ടര്‍ UM ജോഷി ,പ്രിവന്റീവ് ആഫീസര്‍മാരായ രതീഷ്കുമാര്‍,സുജിത്,മഹാദേവന്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ വരുണ്‍ ,രാഹുല്‍ നാരായണന്‍,തോമസ് ചെറിയാന്‍,വിനു R,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ നോബി T സുകുമാര്‍ ,ആര്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു
ഓണം സീസണിൽ അനധികൃത മദ്യവില്പനയും ലഹരി ഉപയോഗവും തടയാൻ ശക്തമായ നടപടികൾ തുടരുമെന്ന് എക്‌സൈസ് വ്യക്തമാക്കി.