ഇൻഫാം കിസാൻ ജെംസ് എക്സ‌ലൻസ് അവാർഡ് വിതരണം തിങ്കളാഴ്ച . ഇൻഫാം കർഷകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. ഡിഗ്രി, പിജി തലത്തിൽ റാങ്കുകൾ നേടിയ കുട്ടികൾക്ക് ഇൻഫാം വിദ്യാശ്രീ അവാർഡ് നൽകും. കുട്ടികൾക്കായി ഇൻഫാം ഒരുക്കിയിരിക്കുന്നത് സ്വർണ നാണയങ്ങളും മൊമെൻ്റോയും മറ്റു സമ്മാനങ്ങളും

New Update
കൃഷിഭൂമിയിലെ ബഫര്‍സോണ്‍ കണക്കെടുപ്പ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും : അഡ്വ. വി.സി. സെബാസ്റ്റ്യന്‍

പാറത്തോട്: ഇൻഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ആതിഥേയത്വം വഹിക്കുന്ന ഇൻഫാം കിസാൻ ജെംസ് എക്‌സലൻസ് അവാർഡ് 2025 തിങ്കളാഴ്ച രാവിലെ 10ന് പൊടിമറ്റം സെൻ്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ രക്ഷാധികാരി മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവഹിക്കും.

Advertisment

ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണം നടത്തും. ഇൻഫാം കർഷകരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകിയും, സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റികളിൽനിന്ന് ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടിയ കുട്ടികളെ ഇൻഫാം വിദ്യാശ്രീ അവാർഡ് നൽകിയും അവരുടെ മാതാപിതാക്കളോടൊപ്പം അനുമോദിക്കും. കുട്ടികൾക്ക് സ്വർണ നാണയങ്ങളും മൊമെൻ്റോയും മറ്റു സമ്മാനങ്ങളും നൽകും.

ഇൻഫാം തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ, കേരള സംസ്ഥാനത്തെ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കോതമംഗലം, തലശേരി, താമരശേരി, മാവേലിക്കര, പാറശാല കാർഷികജില്ലകൾ എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ 380ൽപരം കുട്ടികളും അവരുടെ മാതാപിതാക്കളും ഇൻഫാം ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക്, ഗ്രാമ ഭാരവാഹികളും, മഹിളാസമാജ് ഭാരവാഹികളും ഉൾപ്പെടെ മൂവായിരത്തിൽപരം ആളുകൾ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.

ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണി പുത്തൻപുരയിൽ, ട്രഷറർ ജെയ്‌സൺ ചെംബ്ലായിൽ, സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന പ്രസിഡൻ്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പള്ളി, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആർ.കെ. താമോദരൻ, സെക്രട്ടറി സെൽ വേന്ദ്രൻ, കേരള സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ടോം അറയ്ക്കപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.

Advertisment