പാലക്കാട് : ഇന്നവതരിപ്പിച്ച കേരള ബജറ്റ് കെഎസ്ആർടിസിയെ സംബന്ധിച്ച് തീർത്തും നിരാശാജനകമാണെന്നും കെ എസ് ആർ ടി സി യെ തീർത്തും അവഗണിച്ച ഇടതു സർക്കാരിൻ്റെ ഈ ബജറ്റ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.
കെ എസ് ആർ ടി സിയെ പരിഗണിക്കാത്ത കേരള ബജറ്റിനെതിരെ പാലക്കാട് ഡിപ്പോയിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ജീവനക്കാരുടെ ഡി എ കുടിശ്ശിക ബജറ്റിൽ പരാമർശിക്കുമ്പോഴും നിലവിൽ ഒരു ശതമാ ഡി.എയുടെ ആനുകൂല്യമില്ലാതെ പണിയെടുക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരൻ്റെ ഡി.എ കുടിശ്ശിക അനുവദിക്കുന്നതിനെ പറ്റി ഒരു പരാമർശവും നടത്താത് അത്യന്തം പ്രതിഷേധാർഹമാണ്.
107 കോടി രൂപ പുതിയ ബസ്സിന് അനുവദിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു
കഴിഞ്ഞതവണ ബജറ്റിൽ പുതിയബസുകൾക്കുവേണ്ടി പറഞ്ഞിരുന്ന 92 കോടി രൂപയുടെ വിഹിതം സാമ്പത്തിക ഞെരുക്കം മൂലം 63 കോടിയായി വെട്ടിച്ചുരുക്കിയപ്പോഴാണ് 107 കോടി രൂപ അനുവദിക്കും എന്നുള്ള പ്രസ്താവന ഈ ബജറ്റിൽ വീണ്ടും നടത്തിയത്.
കെ.എസ് ആർ.ടി സിക്ക് നിലവിൽ 5062 ബസ്സുകളും സ്വിഫ്റ്റിന് 434 ബസ്സുകളുമാണ് ഉള്ളത്. അതിൽ സ്വിഫ്റ്റ് ബസ്സിന് കെ.എസ്.ആർ.ടി.സി വാടക നൽകിയാണ് ഓടിക്കുന്നത്. 1256 ബസ്സുകൾ നിലവിൽ ഉടനെ സ്ക്രാപ്പ് ചെയ്യുമ്പോൾ കെ എസ് ആർ.ടിസിയുടെ ഫ്ലീറ്റ് 3812 ആയി കുറയുകയാണ്. ഇത് ഗുരുതരമായ യാത്രാക്ലേശത്തിന് ഇടവരുത്തും എന്നതു മനസ്സിലാക്കി നിലവിൽ സ്ക്രാപ് ചെയ്യുന്ന വണ്ടികൾക്ക് പകരമായി ബസ്സുകൾ വാങ്ങാനുള്ള തുകപോലും ബഡ്ജറ്റിൽ വകയിരുത്തിയില്ല.
ഇത് കെ.എസ്ആർടിസി യോടുള്ള വെല്ലുവിളി ആണ്.8 വർഷക്കാലം കൊണ്ട് കുറഞ്ഞത് 8000 ബസ്സുകളെങ്കിലും വാങ്ങേണ്ടിടത്ത് ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കേവലം 500 ൽ താഴെ ബസ്സുകൾ മാത്രമേ വാങ്ങാനാകൂ.
സാമ്പത്തിക രക്ഷാ പാക്കേജ് അനുവദിക്കണമെന്ന കെ എസ്ആർടിസി യുടെ ആവശ്യം പരിഗണിച്ചിട്ടില്ല.
എൻ പി എസ് പെൻഷൻ ഫണ്ട് നെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പഴയതുപോലെ കെ.എസ്ആർടിസിയുടെ വികാസത്തിനുള്ള പ്ലാൻ ഫണ്ടിൽ നിന്ന് വകമാറ്റി ചിലവഴിക്കേണ്ടി വരും.
കെ.എസ്.ആർ ടി.സി.ക്ക് അകെ അനുവദിച്ചത് 157.70 കോടി രൂപാ മാത്രം
മുൻ കാലങ്ങളിൽ ബസ് വാങ്ങാൻ തുക അനുവദിച്ചത് കെ- സ്വിഫ്റ്റിനാണ്. മാത്രമല്ല കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുക അനുവദിച്ചുമില്ല, ബസ്
വാങ്ങിയുമില്ല. അഥവാ സ്വിഫ്റ്റിന് ബസ് വാങ്ങിയാൽ തന്നെ കെ എസ് ആർടി സിഉയർന്ന വാടക നൽകണം. അത് കെ എസ് ആർട്ടിസിക്ക് അധിക ബാധ്യതയാണ്.
മാസം 10 കോടി രൂപയാണ് വാടകയിനത്തിൽ സ്വിഫ്റ്റ് കമ്പനിക്ക് കെ.എസ്ആർടിസി നൽകുന്നത്. ഒപ്പം ആക്സിഡൻറിൽ പെടുന്ന ബസുകളുടേത് ഉൾപ്പെടെ മെക്കാനിക്കൽ ചെലവുകളും, ഇന്ധനവും കെ എസ് ആർ ടി സി യുടെ വരുമാനത്തിൽ നിന്ന് തന്നെ കണ്ടെത്തണം
റൂട്ടുകൾ വിറ്റു തുലച്ചും പുതിയ ബസ്സുകൾ വാങ്ങിനൽകാതെയും
മൂലധന, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാതെയും കെ.എസ്.ആർ.ടിസിയെഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ഈ നയം തിരുത്തണം അതിനാൽ തന്നെ കെ എസ് ആർടിസി ക്ക് അടിയന്തിരമായി 1000 പുതിയ ബസുകൾ വാങ്ങാനുള്ള പണം അനുവദിക്കണം, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാനുള്ള തുകയും ഡിഎ കുടിശ്ശിക അനുവദിക്കുന്നതിനുൾപ്പെടെ രക്ഷാ പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിക്കണം.
കെ.എസ്.ആർ.ടി.സി ജീവനക്കാരും മനുഷ്യരാണ് എന്ന ഓർമ്മ സർക്കാരിനുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ സി.പ്രമോദ്,ജില്ലാ വൈസ് പ്രസിഡൻ്റ് വി.കണ്ണൻ ജോ. സെക്രട്ടറി കെ.ശശാങ്കൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.മുരുകേശൻ,കെ.പ്രജേഷ് ,ഇ.ശശി, എൽ.രവിപ്രകാശ് എന്നിവർ നേതൃത്വം നൽകി.