കോഴിക്കോട് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കവർച്ച; ഗുണ്ടസംഘം അറസ്റ്റിൽ

New Update
66

കോഴിക്കോട്: ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ ഗുണ്ടസംഘം അറസ്റ്റിൽ. നിരവധി മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയായ മെഡിക്കൽ കോളജ് സ്വദേശി ബിലാൽ ബക്കർ (27), തൊണ്ടയാട് സ്വദേശി എടശ്ശേരി മീത്തൽ ധനേഷ് (32), കൊമ്മേരി സ്വദേശി സുബിൻ പോൾ (36) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്.

Advertisment

ഒക്ടോബർ ആറിന് പകൽ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലക്കുളത്തൂർ സ്വദേശിയായ പരാതിക്കാരന്റെ സിവിൽ സ്റ്റേഷനു സമീപമുള്ള വീട്ടിലെത്തിയ സംഘം ബലമായി പിടിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് മർദിക്കുകയും കത്തികാണിച്ച് കൈവശമുണ്ടായിരുന്ന കാറും ലക്ഷം രൂപയും തട്ടിയെടുക്കുകയുമായിരുന്നു.

കേസെടുത്ത പൊലീസ് ബാറിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ക്വട്ടേഷൻ സംഘത്തിലെ കുപ്രസിദ്ധനായ ബിലാൽ ബക്കറും കൂട്ടാളികളുമാണെന്ന് ആണ്ടെത്തുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.  

ടൗൺ അസി. കമീഷണർ പി. ബിജുരാജ്, കസബ ഇൻസ്പെക്ടർ കൈലാസ് നാഥ്, എസ്.ഐ ജഗമോഹൻ ദത്തൻ, എ.എസ്.ഐ ഷൈജു, എസ്.സി.പി.ഒമാരായ പി. സജേഷ് കുമാർ, പി. സുധർമൻ, കെ. രഞ്ജിത്ത്, സി.പി.ഒ യു. അർജുൻ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരടങ്ങിയ  അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.  പ്രതികൾ കവർന്ന കാർ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പാർക്കിങ് സ്ഥലത്തു നിന്ന്  കണ്ടെടുത്തിട്ടുണ്ട്. 

Advertisment