ആലപ്പുഴ: അക്ഷയ തൃതീയ പ്രമാണിച്ചു സ്വർണ്ണാഭരണശാലകൾ എല്ലാം രാവിലെ 8ന് തുറന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രത്യേക സമ്മാനങ്ങളും ഓഫറുകളും ഒരുക്കിയാണ് വ്യാപാരികൾ അക്ഷയ തൃതീയ ദിനത്തെ വരവേറ്റത്.
സ്വർണ്ണത്തിൻ്റെ അനിയന്ത്രിയമായ വില വർദ്ധനവ് വ്യാപാരത്തെ ബാധിച്ചില്ല. ആയിരം രൂപയുമായി എത്തുന്നവർക്ക് പോലും സ്വർണ്ണം നൽകുവാൻ വ്യാപാരികൾ ശ്രദ്ധിച്ചിരുന്നു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നവർക്ക് ഐശ്വര്യം ഉണ്ടാകുമെന്നവിശ്വാസമാണ് ഈ ദിനത്തിൻ്റെ പ്രത്യേകത.
സ്വർണ്ണ വില കയറ്റം മൂലം മങ്ങിയ വിപണി ഇന്ന് ഉണർന്ന് പ്രവർത്തിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങളും,18 കാരറ്റ് ആഭരണങ്ങളാണ് വിറ്റ് പോയത്. 100 മില്ലിഗ്രാമിൻ്റെ അക്ഷയ തൃതീയ ലോക്കറ്റുകളും വിറ്റ് പോയി.
നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ അക്ഷയ തൃതീയക്ക് സ്വർണ്ണം വാങ്ങിയവർക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്. നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങിയവർ ഏറെയാണ്.
സംസ്ഥാനത്ത് 1500 - 2000 കോടി രൂപയുടെ വ്യാപാരം നടന്നതായി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി.ഗോവിന്ദനും പ്രസിഡൻ്റ് ജസ്റ്റിൻ പാലത്രയും ജനറൽ സെക്രട്ടറി കെ.എം. ജലീൽ, ട്രഷറർ ബിന്ദു മാധവ് എന്നിവർ അറിയിച്ചു.