ആലപ്പുഴ: റോഡ് ഷോയും പൊതുയോഗങ്ങളും സ്വീകരണങ്ങളുമായി വിശ്രമമില്ലാത്ത പ്രചാരണ പരിപാടിയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍.
ശനിയാഴ്ച്ച കരുനാഗപ്പള്ളിയിലും കായംകുളത്തും ഹരിപ്പാടും അരൂരുമായി നടന്ന പര്യടനത്തില്‍ വാദ്യമേളങ്ങളും ബാന്റ് മേളങ്ങളും തിരുവാതിര, കൈക്കൊട്ടിക്കളിയും ഒരുക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ അവസാനഘട്ട പ്രചാരണത്തെ ആവേശക്കൊടുമുടിയില്‍ എത്തിച്ചത്.
മുദ്രാവാക്യം വിളികളും ആശംസകളുമായി ആയിരക്കണക്കിനാളുകളാണ് ഓരോ സ്ഥലങ്ങളിലും കെസിക്ക് അരികിലേക്ക് ഇരച്ചെത്തുന്നത്. പരാജയഭീതിയിൽ ബിജെപി കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുമ്പോഴും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ഓരോ ദിവസവും പോരാടാൻ ഊർജം നൽകുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
ഫാസിസ്റ്റ് സർക്കാരിനെ താഴെ ഇറക്കാൻ ജനങ്ങൾ കോൺഗ്രസിനൊപ്പം അണി നിരക്കണമെന്നും കെ സി കൂട്ടിച്ചേർത്തു. ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി പര്യടനത്തിനിടെ ആറാട്ടുപുഴ സുനാമി സ്മൃതി മണ്ഡപത്തിൽ കെ സി സന്ദർശനം നടത്തി. പുഷ്പാർച്ചന നടത്തി. കെ എൻ ഭാസ്കരൻ രക്തസാക്ഷി മണ്ഡപത്തിലും അദ്ദേഹം പുഷ്പങ്ങൾ അർപ്പിച്ചു.
കരുനാഗപ്പള്ളി നിയോജകമണ്ഡലം
തൊടിയൂര്‍ ഭാഗങ്ങളിൽ നടന്ന പര്യടനത്തിൽ സി ആർ മഹേഷ് എം എൽ എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ എ ജവാദ്, ഡിസിസി വൈസ് പ്രസിഡന്റ് ചിറ്റിമൂല നാസർ, ഡിസിസി ജനറൽ സെക്രട്ടറി നജീബ് മണ്ണയിൽ, മണ്ഡലം പ്രസിഡന്റ് സി ഒ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം നിയോജകമണ്ഡലം
ടൗണ്‍ ഈസ്റ്റ്-സൗത്ത് മണ്ഡലങ്ങളിൽ നടന്ന പര്യടനത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ ,കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം, കെപിസിസി സെക്രട്ടറിമാരായ ഇ സമീർ , എൻ രവി, വിക്രമൻ തമ്പി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, ഡിസിസി വൈസ് പ്രസിഡന്റുമാരായ യു.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ഡിസിസി സെക്രട്ടറി പുഷ്പദാസ്, കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ഡിസിസി വൈസ് പ്രസിഡന്റ് എ ജെ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ആറാട്ടുപുഴ കിഴക്കേക്കരയിൽ നടന്ന പര്യടനത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ , ഡിസിസി ജനറൽ സെക്രട്ടറി എ കെ രാജൻ, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷംസുദീൻ കായ്യിപ്പുറം, ബ്ലോക്ക് പ്രസിഡന്റ് കെ കെ സുരേന്ദ്രനാഥ്, ഡി സി സി ജനറൽ സെക്രട്ടറിമാരായ മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി ഷുക്കൂർ, ആറാട്ടുപുഴ പഞ്ചായത്ത് മുൻ അംഗം രാജേഷ് കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.