/sathyam/media/media_files/2025/02/16/r0IPgoeQn40rekP93Z32.jpeg)
പെരുമ്പാവൂർ: ആലാപനത്തിലെ ഭാവഗരിമയിലൂടെ പാടിയ പാട്ടുകളെല്ലാം ആസ്വാദകലോകത്തിനുമുമ്പിൽ അനശ്വരമാക്കി വിടവാങ്ങിയ
മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് സ്മരണാഞ്ജലിയർപ്പിയ്ക്കുവാനായി ശനിയാഴ്ച സായാഹ്നവേളയിൽ പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി മുറ്റത്ത് പാട്ടാസ്വാദകർ ഒത്തുകൂടി.
/sathyam/media/media_files/2025/02/16/whatsapp-is-757446.jpeg)
ലൈബ്രറിയിലെ പതിവുസന്ദർശകരും വായനക്കൂട്ടത്തിലെ അംഗങ്ങളുമടങ്ങിയ സൗഹൃദസദസ്സിനുമുമ്പിൽ 'അനുരാഗ ഗാനംപോലെ' എന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണിഗായികയും കർണ്ണാടകസംഗീതജ്ഞയുമായ രേണുക അരുൺ മലയാളത്തിന്റെ ഭാവഗായകനെ അനുസ്മരിച്ചു.
/sathyam/media/media_files/2025/02/16/whatsapp-images-590662.jpeg)
സംഗീതത്തിന്റെ ഏറ്റവും വലിയ ധർമ്മം വികാരവിനിമയമാണ്. അതൊരു ഇന്ദ്രിയാനുഭവമാണ്. ഒരു സംഗീതസൃഷ്ടിയിലൂടെ പകരുന്ന 'ഇമോഷൻസ്' കേൾവിക്കാർ ഗ്രഹിക്കുകയെന്നതാണ് സംഗീതത്തിന്റെ പരമമായ ലക്ഷ്യം.
/sathyam/media/media_files/2025/02/16/z0NiJ4t67Zj0zRRkcuif.jpeg)
ഒരു പാട്ട് ആവശ്യപ്പെടുന്ന വൈകാരിക തീവ്രതയത്രയും ആലാപനത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ജയചന്ദ്രനുണ്ടായിരുന്ന വൈദഗ്ദ്ധ്യമാണ് അദ്ദേഹത്തെ മലയാളികളുടെ ഭാവഗായകനാക്കിത്തീർത്തത്.
/sathyam/media/media_files/2025/02/16/whatsapp-image-2-979753.jpeg)
നാദഗുണം, ശ്രുതി ശുദ്ധി, ഉച്ചാരണ ശുദ്ധി, വോക്കൽ റേഞ്ച് ഇതെല്ലം കൂടി ചേർന്ന ആലാപന മികവിന്റെയൊപ്പം പാട്ടാവശ്യപ്പെടുന്ന വൈകാരികതീവ്രത, ഒട്ടും ചോരാതെ വിളക്കിച്ചേർക്കാനദ്ദേഹത്തിനു കഴിഞ്ഞത് അന്തർജ്ഞാനവും കേൾവിജ്ഞാനവും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുമാണെന്ന് അനുസ്മരണപ്രഭാഷണത്തിൽ രേണുക അരുൺ പറഞ്ഞു.
/sathyam/media/media_files/2025/02/16/whatsapp-s-609823.jpeg)
2017-ൽ തെലുങ്കിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള ഗൾഫ്-ആന്ധ്ര മ്യൂസിക് അവാർഡുനേടുകയും മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ ഗാനങ്ങൾ ആലപിയ്ക്കുകയും ചെയ്തിട്ടുള്ള പെരുമ്പാവൂർ സ്വദേശി രേണുകയെ മുനിസിപ്പൽ ലൈബ്രറി വായനക്കൂട്ടം അംഗങ്ങൾ ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു.
/sathyam/media/media_files/2025/02/16/whas-895543.jpeg)
തുടർന്ന് ജയചന്ദ്രൻ ആലപിച്ച ശ്രദ്ധേയമായ പാട്ടുകൾ പലതും ആസ്വാദകരടക്കം വേദിയിൽ പാടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us