Advertisment

അയാള്‍ ഒരു വിവാഹ തട്ടിപ്പു വീരന്‍; ജര്‍മനിയില്‍ത്തന്നെയാണോ ജോലി എന്ന് സംശയമുണ്ട്: രാഹുലിന്റെ വാക്കുകള്‍ ഒന്നും വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്

വലിയൊരു വഞ്ചനയാണ് ചെയ്തത്. ഇതു കൂടാതെ വേറെയും വിവാഹം നടത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പല എന്‍ഗേജ്‌മെന്റുകളും നടത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ രാഹുല്‍ തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയാണ് ബന്ധത്തില്‍നിന്ന് ആ കുടുംബങ്ങള്‍ പിന്‍മാറിയത്.''  

New Update
rahul 1 Untitled.98.jpg

കൊച്ചി: നവവധുവിനെ ക്രൂരമായി മര്‍ദിച്ച കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന് ജര്‍മനിയില്‍ ജോലിയുണ്ടെന്ന് പറഞ്ഞത് കളവാണെന്നു സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് മകളെ ജര്‍മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

Advertisment

ജര്‍മനിയില്‍ത്തന്നെയാണോ ജോലി എന്ന് ഇപ്പോള്‍ സംശയിക്കുന്നു. അയാള്‍ ഒരു വിവാഹ തട്ടിപ്പു വീരനാണെന്നാണ് അറിയുന്നത്. രാഹുലിന്റെ വാക്കുകള്‍ ഒന്നും വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

പന്തീരാങ്കാവ് പൊലീസില്‍നിന്നുള്ള അനുഭവങ്ങളും മര്‍ദനത്തെ സംബന്ധിച്ച കാര്യങ്ങളും പൊലീസ് ചോദിച്ചതായി എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

'രാഹുല്‍ മറ്റൊരു വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നതായി ഒരു ചാനലില്‍ രാഹുലിന്റെ അമ്മ പറയുന്നതായി കേട്ടു. രാഹുല്‍ കുറച്ചു ദിവസം ആ പെണ്‍കുട്ടിയുമായി കഴിഞ്ഞിട്ടുണ്ട്. പിന്നീട് ആ പെണ്‍കുട്ടി വിവാഹ ബന്ധം വേര്‍പിരിഞ്ഞു. വിവാഹമോചനം നടത്താതെയാണ് എന്റെ മകളെ വിവാഹം കഴിച്ചത്.

വലിയൊരു വഞ്ചനയാണ് ചെയ്തത്. ഇതു കൂടാതെ വേറെയും വിവാഹം നടത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പല എന്‍ഗേജ്‌മെന്റുകളും നടത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ രാഹുല്‍ തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയാണ് ബന്ധത്തില്‍നിന്ന് ആ കുടുംബങ്ങള്‍ പിന്‍മാറിയത്.''  പിതാവ് പറഞ്ഞു.

'രാഹുല്‍ നാടുവിട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. കുറച്ചുനാള്‍ ജോലി സംബന്ധമായി ബംഗളൂരുവിലുണ്ടായിരുന്നു. അവിടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മനസിലാക്കുന്നത്. ബെംഗളൂരുവിലാണ് കൂടുതല്‍ ബന്ധങ്ങളുള്ളത്.

അവിടെ അന്വേഷിച്ചാല്‍ കണ്ടെത്താനാകും. ആദ്യഘട്ടത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ്. നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു.''  പിതാവ് പറഞ്ഞു.

Advertisment