കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.
വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു.
സംഘർഷ സാധ്യതയുള്ള മേഖലകളിൽ പരിശോധന കർശനമാക്കാനാണ് പോലീസ് നീക്കം. തലശ്ശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക പരിശോധന നടത്തും.
അതേസമയം വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബോംബ് സ്ഫോടനം വ്യാപകമാകുമ്പോഴും പൊലീസ് നോക്കുകുത്തിയായെന്ന ആരോപണവുമായി പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള്‍ പോലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. അതേ സമയം പാർട്ടി ശക്തികേന്ദ്രത്തിൽ ബോംബ് സൂക്ഷിച്ചത് സിപിഐഎം അറിവൊടെയെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും ആരോപണം.
ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല.