കണ്ണൂർ തളിപ്പറമ്പ് വിസ്മയ പാര്‍ക്കിലെ വേവ്പൂളില്‍ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് ആണ് പിടിയിലായത്.
വേവ്പൂളില്‍ വെച്ച് ഇഫ്തിക്കര്‍ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ പാര്‍ക്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ 22 കാരിയോടാണ് കേന്ദ്രസര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഇഫ്തിക്കര്‍ വേവ് പൂളില്‍ വെച്ച് മോശമായി പെരുമാറിയത്.
ഇതേത്തുടര്‍ന്ന് യുവതി ബഹളം വെച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രൊഫസര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു.
യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഇഫ്തിക്കര്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിന് ശേഷം പിന്നീടാണ് സര്‍വീസില്‍ തിരികെയെടുത്തത്.