കണ്ണൂര്‍: പാനൂർ മൂളിയത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കു പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാനൂർ പുത്തൂർ സ്വദേശി ഷെറിൻ കാട്ടിൻ്റവിട ആണ് മരിച്ചത്
പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം