കാസർകോഡ്: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. കാസർകോഡ് ജില്ലയിലെ മുളിയാർ അർളടുക്കയിലെ ബിന്ദു (28) ആണ് മകൾ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയതിനു പിന്നാലെ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇവരുടെ മറ്റൊരു മകൻ സുരക്ഷിതനാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.
ഇതിനു പിന്നാലെ കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
സ്വന്തം വീട്ടിലെത്തിയത് 4 ദിവസം മുമ്പ്
ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭർതൃവീട്. ഭർതൃവീട്ടിൽ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. 6 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
കുടുംബ പ്രശ്നമാണ് കാരണമെന്ന് ആദൂർ പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.