/sathyam/media/media_files/2025/11/02/arrest-2025-11-02-21-50-39.jpg)
അഞ്ചൽ : അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർപോലീസിന്റെ പിടിയിലായി.
റൂറൽ ഡാൻസഫ് സംഘവും അഞ്ചൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷഫീർ (42) മഹാരാഷ്ട്ര സോനപൂർ സ്വദേശിനി ശശികല (46) എന്നിവരെയാണ് പിടികൂടിയത്.
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തുന്നു വെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലെ ബസ്റ്റോപ്പിന് സമീപം പരിശോധന നടത്തിയത്.
ബസില്‍ എത്തിയ ഷഫീര്‍, ശശികല എന്നിവർ കഞ്ചാവുമായി തുടർന്ന് പിടിയിലാവുകയായിരുന്നു.
മലയോര മേഖലയിലെ കഞ്ചാവ് മൊത്തവിതരണക്കാര്‍ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇവര്‍ ആര്‍ക്കായി കഞ്ചാവ് എത്തിച്ചു, ഇടപാടുകാര്‍ ആരൊക്കെ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us