Advertisment

നിർദിഷ്ട തിരുവനന്തപുരം - അങ്കമാലി  അതിവേഗ റോഡ് ഇടനാഴിയിൽ പ്രയോജനം ലഭിക്കുക നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക്?. പാത കടന്നു പോകുക നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി. പാത നിർമ്മാണം കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷൻ 2047 ൽ ഉൾപ്പെടുത്തി.

New Update
1111-118.jpg

എരുമേലി : നിർദിഷ്ട തിരുവനന്തപുരം - അങ്കമാലി  അതിവേഗ റോഡ് ഇടനാഴിയിൽ പ്രയോജനം ലഭിക്കുക നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക്. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി മധ്യകേരളത്തിലെ മലയോരമേഖലയിലൂടയാകും പാത കടന്നുപോകുക.

തെക്കൻ കേരളത്തിൽനിന്ന് മധ്യകേരളത്തിലേക്ക് നിർമിക്കുന്ന  തിരുവനന്തപുരം - അങ്കമാലി പാതയാണ് അതിവേഗ റോഡ് ഇടനാഴിയാക്കുന്നതിനായി കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷൻ 2047-ൽ ഉൾപ്പെടുത്താൻ പ്രാരംഭ നടപടികളായിട്ടുണ്ട്.

Advertisment

നേരത്തെ ഭാരത് മാല പദ്ധതിയിലാണ് നിർദിഷ്ട തിരുവനന്തപുരം - അങ്കമാലി പാത നിർമാണ പദ്ധതി ഉൾപ്പെട്ടിരുന്നത്. ഇപ്പോൾ ഭാരത് മാല പദ്ധതിക്ക് പകരമാണ് വിഷൻ 2047 ആവിഷ്‌കരിക്കുന്നത്. പാത വരുന്നത് ശബരിമല വിമാനത്താവള പദ്ധതിക്ക് ഏറെ ഗുണം ചെയ്യും.

നിലവിൽ എരുമേലി ചെറുവള്ളി എസ്റ്റേറ്ററ്റിൽ  വിമാനത്താവള പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങാനിരിക്കുകയാണ്. എസ്‌റ്ററ്റ് സംബന്ധിച്ച ഉടമസ്‌ഥ അവകാശ തർക്കത്തെ തുടർന്ന് സ്‌ഥലം ഏറ്റെടുക്കൽ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. സർക്കാർ ഇത് സംബന്ധിച്ച് കോടതിയിൽ വിശദീകരണം സമർപ്പിക്കാൻ നടപ ടികളായിരിക്കുകയുമാണ്. കോടതിയിലെ തടസങ്ങൾ നീങ്ങിയാൽ ഉടനെ പൊതു ഹിയറിങ്ങ് നടത്തി സ്‌ഥലം ഏറ്റെടുക്കൽ തുടങ്ങാനാണ് സർക്കാർ തീരുമാനം.

നേരത്തെ എരുമേലിയിൽ പൊതു ഹിയറിങ്ങ് നടത്താനിരുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടത്താനായി റദ്ദാക്കിയിരുന്നു. രാജ്യത്ത് അരലക്ഷം കിലോമീറ്റർ ആക്‌സസ് കൺട്രോൾഡ് ദേശീയപാതകൾ നിർമിക്കുന്നതാണ് വിഷൻ 2047 ന്റെ റോഡ് വികസന പദ്ധതി.

ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതിൽ എക്‌സിറ്റ് പോയന്റുകൾ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനമാണ് ഇത്തരം റോഡുകളിൽ ആവിഷ്കരിക്കുക. മുൻപ് നിർദേശിച്ച അലൈൻമെന്റിൽ നിന്ന് ചെറിയ വ്യത്യാസമായിട്ടാകും തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇട നാഴി.

നാലുവരി പാത നിർമ്മിക്കാനാണ് നിലവിലെ തീരുമാനം. 205 കിലോമീറ്റർ റോഡിനുവേണ്ടി ഏകദേശം 950 ഹെക്‌ടർ സ്‌ഥലം ഏറ്റെടുക്കേണ്ടിവരും.

നിർദിഷ്ട തിരുവനന്തപുരം റിങ് റോ ഡിൽനിന്ന് തുടങ്ങി നിർദിഷ്‌ട അങ്കമാലി ബൈപ്പാസിലാകും അവസാനിക്കുക. നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പ ള്ളി, മീനച്ചിൽ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിൽ നിന്നാകും സ്‌ഥലം ഏറ്റെടുക്കുക.

ജനവാസമേഖലകൾ പരമാവധി ഒഴി വാക്കിയാകും പുതിയ അലൈൻമെന്റ് എന്നാണ് അധികൃതർ നൽകുന്ന സൂചന. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ മുൻപ് അംഗീകരിച്ച അലൈൻമെന്റിൽ എതിർപ്പുകൾ ഉയർന്നിരുന്നു.

പ്രതിസന്ധികൾ ഉയർന്നതോടെ അങ്കമാലി പാതയുടെ തുടർനടപടികൾ കേന്ദ്രം കഴിഞ്ഞവർഷം നിർത്തിവെച്ചിരുന്നു. അതിവേഗ ഇടനാഴി പ്രഖ്യാപനത്തിനു ശേഷമാകും ടോപ്പോഗ്രാഫിക്കൽ സർവേ നടത്തി അന്തിമ അലൈൻമെന്റ് പ്രഖ്യാപിക്കുക.

ഭാരത്‌മാല പദ്ധതിയിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് വിഷൻ 2047-ലേക്ക് അങ്കമാലി- തിരുവനന്തപുരം എക്‌‌സ്പ്രസ് വേ നിർദേശിച്ചത്.

Advertisment