ഗുഡ്സ് ട്രെയിനു മുകളിൽ കയറിയ വിദ്യാർഥിക്ക് ഷോക്കേറ്റ സംഭവം. ട്രെയിൻ ദിവസങ്ങളായി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയായിരുന്നെന്നു യാത്രക്കാർ. ഈ ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെ ആളുകള്‍ സ്റ്റേഷനിലേക്കെത്തുന്നത് പതിവ്. ഇത് അപകടം ക്ഷണിച്ചു വരുത്തും

അതേസമയം, പാളത്തിലൂടെ നടക്കുന്നതും ഇത്തരത്തിൽ ടെയിനു മുകളിൽ കയറുന്നതും നിയമവിരുദ്ധമാണെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

New Update
1001241069

കടുത്തുരുത്തി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു ഗുഡ്‌സ് ട്രെയിന്റെ മുകളിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്കു വൈദ്യുതാഘാതമേറ്റ സംഭവം, ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടിട്ട് ദിവസങ്ങളായി.

Advertisment

ഈ ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെ ആളുകള്‍ സ്റ്റേഷനിലേക്കെത്തുന്നത് പതിവാണ്.

കുറേ ദിവസങ്ങളായി ഈ ഭാഗത്തെ ട്രാക്കില്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതിനാല്‍ സ്റ്റേഷനിലേക്കെത്തുന്ന യാത്രക്കാര്‍ ചുറ്റി കറങ്ങി വരേണ്ട സ്ഥിതിയായിരുന്നു.

ഇതു മറികടക്കാനാണ് വിദ്യാർഥി ഗുഡ്സ് ട്രെയിനു മുകളിൽ കയറിയത്. 

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ മുട്ടുചിറയിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

80 ശതമാനത്തിനു മുകളിലാണ് പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് നാലോടെ ആപ്പാഞ്ചിറ (വൈക്കം റോഡ് ) റെയില്‍വേ സ്റ്റേഷനിലാണ് അപകടം.

കടുത്തുരുത്തി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടില്‍ രതീഷ് കുമാറിന്റെ മകന്‍ എസ്.ആര്‍. അദ്വൈത് (20) ആണ് പൊള്ളലേറ്റത്. ക്ലാസ് കഴിഞ്ഞ് വീട്ടിലക്കു പോകാന്‍ വരുമ്പോഴാണ് സംഭവം.

ഷോക്കേറ്റ് താഴെ വീണ അദ്വൈതിനെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മുട്ടുചിറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. 

അതേസമയം, പാളത്തിലൂടെ നടക്കുന്നതും ഇത്തരത്തിൽ ടെയിനു മുകളിൽ കയറുന്നതും നിയമവിരുദ്ധമാണെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

 നിങ്ങൾ കരുതുന്നതിനേക്കാൾ വേഗം ട്രെയിനിനും പ്രഹരശേഷി ഇലക്ട്രിക് ലൈനുമുണ്ട്. 25000 വാട്ടാണ് റെയിൽവേ ഇലക്ട്രിക് ലൈനിലൂടെ കടന്നു പോകുന്നത്.

സുരക്ഷിതമായ യാത്രക്കായി റെയിൽവേയുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Advertisment