കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ദുരൂഹ മരണം.പിന്നിൽ സാമ്പത്തിക തർക്കങ്ങളും ഷേർലിക്ക് മറ്റൊരാളോട് ഉണ്ടായ അടുപ്പവും. ഷേർലിയും ജോബും അറു മാസമായി ഒന്നിച്ചായിരുന്നു തമസമെന്നു പോലീസ്

ഷേര്‍ലി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം

New Update
1001554168

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തർക്കങ്ങളും ഷേർലിക്ക് മറ്റൊരാളോട് ഉണ്ടായ അടുപ്പവും.

Advertisment

ഷേര്‍ലി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊല പ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

 കൊലപാതകത്തിനു ശേഷം ജോബ് തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം താഴത്തങ്ങാടി ആലുംമൂട് സ്വദേശിയായ ജോബും ഇടുക്കി കല്ലാര്‍ഭാഗം സ്വദേശിയായ ഷേര്‍ളി മാത്യുവും ആറു മാസം മുമ്പാണ് കാഞ്ഞിരപ്പളിയിലെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഷേര്‍ലി ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതും തര്‍ക്കത്തിന് കാരണമായെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഇരുവരും താമസിച്ചിരുന്ന കൂവപ്പള്ളിയിലെ വീട്ടിൽ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

 നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കോട്ടയം മെഡ‍ിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

 അര്‍ധരാത്രി പോലീസ് വീട് സീൽ ചെയ്തിരുന്നു. തുടര്‍ന്ന് രാവിലെയാണ് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. ഷേര്‍ളിയെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും ജോബിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഹൃത്ത് ഷേര്‍ളിയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment