പാലാ മെയിന്‍റനൻസ് ട്രൈബ്യൂണലിന്‍റെയും സാമൂഹിക നീതിവകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ അദാലത്ത് നടത്തി; മാതാപിതാക്കളെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ലെങ്കില്‍ ആധാരം തിരികെ എഴുതി നല്‍കാന്‍ ആര്‍.ഡി.ഒ ഉത്തരവ്

New Update
adalath-3

പാലാ: മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ മാതാപിതാക്കളെ സംരക്ഷിക്കാനും ജീവനാശം നൽകാനും, സംരക്ഷിക്കാൻ തയ്യാറാവാത്ത ആളിൽ നിന്ന് ആധാരം തിരികെ എഴുതി നൽകാൻ നടപടിസ്വീകരിക്കാനും മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനുള്ള മെയിന്റനൻസ് ട്രൈബ്യൂണൽ ഹസൈഡിങ് ഓഫീസറും പാലാ ആർഡിഒ യുമായ പി.ജി രാജേന്ദ്രബാബുവിന്റെ ഉത്തരവ്.

Advertisment

പാലാ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന അദാലത്തിൽ ലഭിച്ച 20 പരാതികളിൽ 11 എണ്ണത്തിലാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും 2007 നിയമപ്രകാരം ആർഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇതിൽ മാതാപിതാക്കളെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ലെന്ന ഒരു പരാതിയിൽ ആധാരം തിരികെ മാതാപിതാക്കൾക്ക് തന്നെ എഴുതി നൽകാൻ നടപടിസ്വീകരിക്കാനും ഉത്തരവായി.

ബാക്കിയുള്ള 9 പരാതികളിൽ പരിഹാരം കാണാനുള്ള നടപടികളും ആരംഭിച്ചതായി ആർഡിഒ അറിയിച്ചു. ഇതിനായി നിയോഗിച്ചിട്ടുള്ള കൺസീലിയേഷൻ പാനൽ അംഗങ്ങളായ കെ.എസ് ഗോപിനാഥൻ നായർ, സിറിയക് ബെന്നി, എസ്. സദാശിവൻ പിള്ള എന്നിവരും അദാലത്തിൽ പങ്കെടുത്തു.

Advertisment