കോട്ടയം: കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ജില്ലയിൽ ഇന്നു (മേയ് 7) വൈകിട്ട് നാലുമണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കും.
കൃത്യം നാലുമണിക്ക് 30 സെക്കൻഡ് ദൈർഘ്യമുള്ള അലാറം മൂന്നുതവണ മുഴുങ്ങും. ജില്ലയിൽ ദുരന്തനിവാരണ അതോറിട്ടിയുടെ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള അഞ്ചിടങ്ങളിലും നഗരസഭകളിലേയും അലാറം മുഴങ്ങും.
സൈറണുകൾ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളുടെ അനൗൺസ്‌മെന്റ് സംവിധാനം ഉപയോഗിച്ച് സൈറൺ മുഴക്കാൻ നിർദേശമുണ്ട്.
സൈറൺ ശബ്ദം കേൾക്കുന്ന ഇടങ്ങളിലും കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും.
അലേർട്ട് സയറൺ ശബ്ദവും (Alert), സുരക്ഷിതം (All Clear) എന്ന സയറൺ ശബ്ദവും ചേർന്നു മുഴങ്ങുന്നതോടെ മോക്ഡ്രിൽ പൂർത്തിയാകും.
പരിഭ്രാന്തരാകരുതെന്നും മോക്ഡ്രിൽ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമവുൽ അഭ്യർഥിച്ചു.
മോക്ഡ്രില്ലുമായി ബന്ധപ്പെട്ടു കളക്്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ജിലലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു.
ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.