മഴ മാറി വെയില്‍ എത്തി. കോട്ടയത്തിന് ആശ്വാസം. താഴ്ന്ന പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറിയവര്‍ വീടുകളിലേക്ക് മടങ്ങുന്നു

തിരുവാർപ്പ്, നീലിമംഗലം, കുമരകം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിരപ്പും പിന്നിട്ടു. കോടിമത, നാഗമ്പടം, കരിമ്പിൽകടവ്, പാറയിൽകടവ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്.

New Update
kottayam submerged land

കോട്ടയം: ജില്ലയിൽ മഴയ്ക്കു ശമനം, മഴ മാറി വെയിൽ എത്തിയതോടെ ജല നിരപ്പ് കുറഞ്ഞു. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇന്നലെ രാത്രി ഇടവിട്ട്  മഴ ഉണ്ടായിരുന്നെങ്കിലും ശക്തി കുറവായിരുന്നു.

Advertisment

അതേസമയം, ജില്ലയുടെ താഴ്ന്ന ഭാഗങ്ങളും പടിഞ്ഞാറൻ മേഖലയും ഇപ്പോഴും വെള്ളത്തിലാണ്. മീനച്ചിറ്റിൽ നീലിമംഗലം, കോടിമത, നാഗമ്പടം, കുമരകം, തിരുവാർപ്പ്, കരിമ്പിൻകാലാകടവ് എന്നിവിടങ്ങളിലും മണിമലയാറ്റിൽ പാറയിൽകടവിലും ജലനിരപ്പ് ഉയർന്നു.

തിരുവാർപ്പ്, നീലിമംഗലം, കുമരകം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിരപ്പും പിന്നിട്ടു. കോടിമത, നാഗമ്പടം, കരിമ്പിൽകടവ്, പാറയിൽകടവ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. എന്നാൽ, പകൽ മഴ മാറി നിന്നതോടെ ജല നിരപ്പ് നേരിയതോതിൽ കുറഞ്ഞിട്ടുണ്ട്.

എന്നാൽ, നീരൊഴുക്കു ശക്തമായി നിൽക്കുന്നതിനാൽ പെട്ടന്ന് വെള്ളമിറങ്ങനുള്ള സാധ്യത കുറവാണ്. രണ്ടു ദിവസം കൂടി മഴ മാറി നിന്നാൽ മാത്രമേ നിലവിലെ ദുരിത്തിനു പരിഹാരമാകൂ. മഴ ഇനിയും ശക്തമാകുന്ന ആശങ്കയിൽ വീടുകളിലെ സാധനങ്ങൾ ഉയർത്തിവെച്ച ശേഷം പലരും ബന്ധുവീടുകളിലേക്കു മാറിയിരുന്നു.

പടിഞ്ഞാറൻ മേഖലകളായ കാഞ്ഞിരം, തിരുവാർപ്പ്, കുമരകം, പള്ളം, വൈക്കം,അയ്മനം, ചങ്ങനാശേരി, പരിപ്പ് തുടങ്ങി നിരവധിയിടങ്ങളിലെ നിരവധി വീടുകൾ, റോഡുകൾ പൂർണമായും വെള്ളത്തിലാണ്. ജില്ലയിൽ  64 ക്യാമ്പുകളുണ്ട്. 633 കുടുംബങ്ങൾ.

പുരുഷൻമാർ 751, സ്ത്രികൾ 843,   കുട്ടികൾ 321   ആകെ  1915.  പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.