കോട്ടയം: രണ്ടു ദിവസം ശക്തമായി പെയ്ത മഴയില്‍ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങുകയും ചെയ്തു. ഇന്നു മുതല്‍ മഴയുടെ ശക്തിയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
ഏതാനും ദിവസം താത്കാലിക ഇടവേളയുണ്ടാകുമെങ്കിലും വൈകാതെ വീണ്ടും കാലവര്‍ഷം സജീവമാകും.
കിഴക്കന്‍ മേഖലയില്‍ താഴ്ന്നുവെങ്കിലും മീനച്ചില്‍, മൂവാറ്റുപുഴയാറുകളുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.
മീനച്ചലാറിന്റെ മിക്ക പ്രദേശങ്ങളിലും ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിനും മുകളിലാണ്. തോടുകളും പാടശേഖരങ്ങളും നിറഞ്ഞു കിടക്കുന്ന നിലയിലാണ്.
കോട്ടയം നഗരസഭാ പരിധിയിലും കുമരകം, ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, അതിരമ്പുഴ, വിജയപുരം, മണര്‍കാട്, പാമ്പാടി പഞ്ചായത്തുകില്‍ മഴയ്‌ക്കൊപ്പം എത്തിയ കാറ്റ് വന്‍ നാശമാണ് വിതച്ചത്.
ഏതാനും മിനിറ്റുകള്‍ മാത്രമാണു വീശിയതെങ്കിലും ലക്ഷങ്ങളുടെ നശഷ്ടമാണ് പലയിടങ്ങളിലുമുണ്ടായത്. കുമരകം - അട്ടിപീടിക, പള്ളിക്കത്തോട് -അയര്‍ക്കുന്നം തുടങ്ങിയ വഴികളില മരം വീണു ഗതാഗത തടസമുണ്ടായി. പല പഞ്ചായത്തുകളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
മഴ ശക്തമായതോടെ മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കിഴക്കന്‍ മേഖലകളിലേയ്ക്കുള്ള രാത്രികാല യാത്ര നിരോധിച്ചിരുന്നു.
ജില്ലയില്‍ഖനനവും നിരോധിച്ചിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ പെയ്യുന്നതോടെ കുതിര്‍ന്നിരിക്കുന്ന മണ്ണ് അപകടമുണ്ടാക്കുമെന്ന ഭയമാണു യാത്രക്കാര്‍ക്കുള്ളത്.