വൈക്കത്ത് 50 പരാതികളില്‍ ഉടനടി പരിഹാരം. അദാലത്ത് ദിവസം ലഭിച്ചത് 328 എണ്ണം

അദാലത്തിനു മുന്‍പ് ലഭിച്ച 126 അപേക്ഷകളില്‍ 58 എണ്ണമാണ് അദാലത്തിന്റെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെട്ടത്.

New Update
v  n vasavan

കോട്ടയം: ജനങ്ങളെ നേരില്‍ക്കണ്ട് പരാതികളും അപേക്ഷകളും തീര്‍പ്പാക്കാനായി മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്ത് നടത്തിയ വൈക്കം താലൂക്കിലെ 'കരുതലും കൈത്താങ്ങും' രാതിപരിഹാര അദാലത്തില്‍ 50 പരാതികള്‍ക്ക് ഉടനടി പരിഹാരമായി.

Advertisment

 അദാലത്തിനു മുന്‍പ് ലഭിച്ച 126 അപേക്ഷകളില്‍ 58 എണ്ണമാണ് അദാലത്തിന്റെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 50 എണ്ണത്തിലാണ് ഉടനടി തീര്‍പ്പുണ്ടായത്. മറ്റ് അപേക്ഷകളില്‍ 15 ദിവസത്തിനകം തുടര്‍നടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 ലഭിച്ചത് 454 പരാതികള്‍

അദാലത്ത് ദിവസം കൗണ്ടറിലൂടെ 328 പരാതി കൂടി ലഭിച്ചു. ആകെ 454 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അദാലത്ത് ദിവസം ലഭിച്ചതടക്കമുള്ള ശേഷിക്കുന്ന പരാതികളില്‍/അപേക്ഷകളില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി പരാതിക്കാരനെ/അപേക്ഷകനെ രേഖാമൂലം വിവരം അറിയിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.


ഭൂമിയുടെ ന്യായവില അപാകതകള്‍ പരിഹരിക്കല്‍, കെട്ടിട നിര്‍മാണ ചട്ടം പാലിക്കാതെ മാറ്റം വരുത്തിയ നിര്‍മാണങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, സര്‍വേ, കെട്ടിടത്തിന് നമ്പരിടല്‍, പോക്കുവരവ് ചെയ്യല്‍, അപകടകരമായ മരം മുറിച്ചുമാറ്റല്‍, പെന്‍ഷന്‍ അനുവദിക്കല്‍, വഴി കൈയേറ്റം തുടങ്ങി വിവിധ വിഷയങ്ങളിലാണ് കൂടുതല്‍ അപേക്ഷകള്‍ വന്നത്. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കുന്നുണ്ട്.


ജില്ലയിലെ മൂന്നാമത്തെ താലൂക്ക് അദാലത്ത് ഡിസംബര്‍ 13 ന് മീനച്ചിലില്‍ നടക്കും. രാവിലെ 10 മുതല്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് അദാലത്ത്.

പൊതുജനങ്ങള്‍ക്ക് karuthal.kerala.gov.in എന്ന പോര്‍ട്ടലിലൂടെയും അദാലത്തില്‍ നേരിട്ടെത്തിയും അപേക്ഷ/പരാതി നല്‍കാം.

Advertisment