കോഴിക്കോട്: വടകര സർവകക്ഷി യോഗം നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കളക്ടർ ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആവശ്യമെങ്കിൽ യോഗം വിളിക്കട്ടെ വിളിച്ചാൽ പങ്കെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
കെ കെ ശൈലജയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു വിഷയം തീർന്നു. ഇതിൽ കൂടുതൽ അദ്ധേഹം എന്താണ് ചെയ്യേണ്ടതെന്ന് കെ മുരളീധരൻ ചോദിച്ചു.
പരാമർശത്തിന് ബോംബ്, മരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കും.
അല്ലാതെ തിരിച്ച് ബോംബ് എറിയുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല, മലർന്ന് കിടന്ന് തുപ്പുന്ന സംസ്കാരം സിപിഐഎം ഉപേക്ഷിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.