കോഴിക്കോട്: അനുഭവങ്ങളാണ് സി.ഇ ചാക്കുണ്ണിയെ എഴുത്തുകാരൻ ആക്കിയതെന്ന് ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി വാസുദേവൻ നായർ പറഞ്ഞു. ഷെവലിയാർ സി.ഇ ചാക്കുണ്ണിയുടെ ആത്മകഥ 'തോൽക്കാൻ മനസ്സില്ലാതെ' സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/8MOX4qWr9DKwJJIXw5y3.jpg)
ഉജാല ഏർപ്പെടുത്തിയ ആദ്യത്തെ ഫിലിം അവാർഡ് ഒരു വടക്കൻ വീരഗാഥയ്ക്ക് ലഭിച്ച ആദ്യത്തെ അവാർഡ് ആയിരുന്നു എന്ന കാര്യം പരസ്പരം പങ്കുവെച്ചു. ഇരുവരും കൂടല്ലൂർ - ചാലിശ്ശേരി ഗ്രാമങ്ങളിൽ നിന്ന് കോഴിക്കോട് എത്തിയയവരാണ്.
എം.ടിക്ക് ഓണക്കോടി സമ്മാനിച്ച് അദ്ദേഹത്തിനും കുടുംബത്തിനും സി.ഇ ചാക്കുണ്ണി ഓണാശംസകൾ അറിയിച്ചു. എംടിയുടെ നടക്കാവിലുള്ള വീട്ടിലെത്തിയാണ് പുസ്തകം കൈമാറിയത്.