/sathyam/media/media_files/7AoGcaopehHcvZZ8Fj96.jpg)
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ അതിജീവിതയെ പിന്തുണച്ച നഴ്‌സ് പി ബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമിച്ച് ഉത്തരവിറക്കി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. അതേ സമയം സർക്കാറിനെതിരെ സമർപ്പിച്ച കോടതീയലക്ഷ്യ ഹർജി അനിത പിൻവലിക്കില്ല
ആരോഗ്യമന്ത്രി വീണാ ജോർജ് ഡിഎംഒയ്ക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് പി ബി അനിതയുടെ നിയമന ഉത്തരവിറങ്ങിയത്.
സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും പി ബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് അനുസൃതമായായിരിക്കും സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് പിബി അനിത സമരം തുടരുന്നതിനിടെയാണ് പുനർനിയമന ഉത്തരവ് വരുന്നത്. അനിതയുടെ സമരം ആറ് ദിവസം പിന്നിട്ടപ്പോൾ ആണ് ഉത്തരവ് വരുന്നത്.
ഐ.സി യു പീഡനക്കേസ് അതിജീവിതയും സമരത്തിന്റെ ഭാഗമായി അനിതയ്ക്കൊപ്പമുണ്ടായിരുന്നു. ജോലിയിൽ തിരിച്ചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അനിതയും. അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേർ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഇ റിപ്പോർട്ട്.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
അതിജീവതയെ വാർഡിൽ സൂക്ഷിച്ചതിൽ ഏകോപനക്കുറവുണ്ടായി എന്നതാണ് അനിതയുടെ വീഴ്ചയായി ആരോഗ്യമന്ത്രി ആവർത്തിക്കുന്നത്. എന്നാൽ ഇക്കാര്യം പുനഃപരിശോധനാ ഹരജിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us