30 വര്‍ഷം കൊണ്ട് നേടിയെടുത്ത സല്‍പേര് മൂന്ന് ദിവസം കൊണ്ട് നഷ്ട്ടമായി; കയ്യേറ്റം ചെയ്യുമെന്ന സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, വിവാഹ ചെലവ് നടത്തിയത് ഞാനാണ്, പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നത് പ്രകോപനത്തിന് കാരണമായി, താന്‍ രാജ്യം വിട്ടെന്ന് രാഹുല്‍

ലഹരി മരുന്ന് ഉപയോഗിക്കാറില്ല. തന്നെ പരിശോധനയ്ക്ക് വിധേയമാക്കണം. ഭാര്യയുടെ ഫോണില്‍ കാണാന്‍ പാടില്ലാത്തത് എല്ലാം കണ്ടു. അമ്മക്കും സഹോദരിക്കും പങ്കുമില്ലെന്നും രാഹുല്‍ പറഞ്ഞു.

New Update
rahul Untitled.09.jpg

കോഴിക്കോട്: താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി.

Advertisment

താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ് നടത്തിയത് താനാണ്. പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നത് പ്രകോപനത്തിന് കാരണമായതായും രാഹുല്‍ അറിയിച്ചു. പ്രശ്‌നങ്ങളെ വഷളാക്കാനാണ് ബന്ധുക്കള്‍ ശ്രമിച്ചത്.

തന്റെ ഭാര്യയെ പൊതു ഇടങ്ങളില്‍ അവഹേളിക്കാതിരിക്കാനാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. ഭാര്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പ്രശ്‌നങ്ങള്‍ കൈവിട്ടുപോയി. തല്ലിയതിന് താന്‍ അവളോട് മാപ്പ് ചോദിച്ചു.

ലഹരി മരുന്ന് ഉപയോഗിക്കാറില്ല. തന്നെ പരിശോധനയ്ക്ക് വിധേയമാക്കണം. ഭാര്യയുടെ ഫോണില്‍ കാണാന്‍ പാടില്ലാത്തത് എല്ലാം കണ്ടു. അമ്മക്കും സഹോദരിക്കും പങ്കുമില്ലെന്നും രാഹുല്‍ പറഞ്ഞു.

30 വര്‍ഷം കൊണ്ട് നേടിയെടുത്ത സല്‍പേര് മൂന്ന് ദിവസം കൊണ്ട് തനിക്ക് നഷ്ട്ടമായെന്നും രാഹുല്‍ പ്രതികരിച്ചു.