/sathyam/media/media_files/2025/10/24/victim-2025-10-24-23-50-22.jpg)
മലപ്പുറം: ഭക്ഷണം എടുത്തുവെക്കാൻ വൈകിയതിൻ്റെ പേരിൽ നവവധുവിന് നേരെ ക്രൂരമായ ആക്രമണം നടത്തിയ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലാണ് സംഭവം.
ജിം പരിശീലകനായ ഭർത്താവാണ് യുവതിയെ പീഡിപ്പിക്കുകയും തല ചുമരിൽ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പോലീസിന്റെ പിടിയിലായത്.
ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭക്ഷണം വിളമ്പാൻ വൈകിയതിൻ്റെ പേരിൽ പ്രകോപിതനായ ഭർത്താവ് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
ഇയാളുടെ ക്രൂരമായ മർദ്ദനത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞയുടനെ തന്നെ യുവതി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന.
യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനത്തിനും ആക്രമണത്തിനും ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us