വളാഞ്ചേരി: സ്ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വളാഞ്ചേരി സിഐ സുനിൽ ദാസ്, എസ്ഐ ബിന്ദുലാൽ എന്നിവർക്കെതിരെ കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അൻസാറിനും നൽകിയെന്നാണ് ക്വാറി ഉടമ പരാതിയിൽ പറയുന്നത്.
സുനിൽദാസിന് 10 ലക്ഷം രൂപയും എസ്ഐ ബിന്ദുലാലിന് 8 ലക്ഷം രൂപയും നൽകിയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ മാർച്ചിൽ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു.