മലപ്പുറം: തേൾപ്പാറ മേഖലയിൽ ഒന്നരവർഷത്തോളം ഭീഷണിയുയർത്തിയ കരടി ഒടുവിൽ വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി.
കൊമ്പൻകല്ലിലെ ചിറമ്മൽ കുടുംബ ക്ഷേത്രാങ്കണത്തിൽ സ്ഥാപിച്ച കെണിയിലാണ് കരടി കുടുങ്ങിയത്.
പുലർച്ചെ അഞ്ചോടെ കരുളായി റേഞ്ചിലെ നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ച് ഉച്ചയോടെ കരിമ്പുഴ വന്യജീവിസങ്കേതത്തിലേക്ക് കരടിയെ തുറന്നുവിട്ടു.
കരടിയെ പിടികൂടണമെന്ന ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഒടുവിൽ കെണിവെച്ച് പിടികൂടാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അനുമതി നൽകി. കൂട് സ്ഥാപിച്ചെങ്കിലും കരടിയുടെ സാന്നിധ്യം പിന്നീട് ഈ ഭാഗത്തുണ്ടായില്ല.
ജനുവരി ആദ്യവാരംമുതൽ കരടി വീണ്ടുമെത്തി. പ്രദേശത്തെ ക്ഷേത്രങ്ങളിലെത്തി നെയ്യും എണ്ണയും കഴിച്ച് മടങ്ങുമായിരുന്ന കരടിയെ ക്ഷേത്രമുറ്റത്ത് കെണി വെച്ചാണ് കുരുക്കിയത്.