പന്ത്രണ്ടുകാരിയെ മാതാവിൻ്റെ സുഹൃത്ത് പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ആഷിക് പണം നൽകി സ്വാധീനിച്ചതു കൊണ്ടാകും പൊലീസ് നടപടി എടുക്കാത്തത്. സംഭവത്തിൽ ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലാവണമെന്നും അതിജീവിതയുടെ പിതാവ് ആവശ്യപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
kerala police1

മലപ്പുറം: പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര്‍ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ചതിൽ പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി.

Advertisment

കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നതായും അതിജീവിതയും പിതാവും വെളിപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും അതിജീവിതയുടെ പിതാവ് വെളിപ്പെടുത്തി.

പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും കേസ് എടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ലെന്നും പിതാവ് വെളിപ്പെടുത്തി. മൊഴിയെടുക്കാനെന്ന പേരിൽ പെൺകുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ അപമാനിച്ചു.

കുട്ടിയോട് സംസാരിച്ച്‌ കേസ് എടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. മൊഴിയുടെ പകർപ്പ് പൊലീസ് കാണിച്ചില്ല. തങ്ങളാണ് പ്രതികൾ എന്ന രീതിയിലുള്ള പെരുമാറ്റം സ്റ്റേഷനിൽ നിന്ന് ഉണ്ടായി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ അതിജീവിതയുടെ പിതാവ് ഉന്നയിച്ചിരിക്കുന്നത്.

കൊണ്ടോട്ടി സ്വദേശി ആഷിക്കാണ് പ്രതിയെന്നും ഇയാളുമായുള്ള ബന്ധത്തെ തുടർന്നാണ് ഭാര്യയുമായി പിരിഞ്ഞതെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു.

ആഷിക് പണം നൽകി സ്വാധീനിച്ചതു കൊണ്ടാകും പൊലീസ് നടപടി എടുക്കാത്തത്. സംഭവത്തിൽ ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലാവണമെന്നും അതിജീവിതയുടെ പിതാവ് ആവശ്യപ്പെട്ടു.

Advertisment