പാലക്കാട്: ഐഎംഎയുടെ കീഴിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറായ മലമ്പുഴ ഇമേജിൽ നടന്ന ദുരന്തത്തിൽ ഒരു തൊഴിലാളി മരിക്കുവാനിടയായ സാഹചര്യം സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബത്തിന് ഏറ്റവും ചുരുങ്ങിയത് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ബി എം എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ആവശ്യപ്പെട്ടു.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ജീവനക്കാരെ കുരുതി കൊടുക്കുന്ന നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും പ്ലാൻ്റിൽ മതിയായ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാറും ഐ എം എ യും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി എം എസ് ജില്ലാ ഭാരവാഹി യോഗം പാലക്കാട് ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ജൂലൈ 23 ന് ആരംഭിക്കുന്ന ബി എം എസ് എഴുപതാം സ്ഥാപന ദിനാഘോഷങ്ങളുടെ ഭാഗമായ കർമ്മ പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകി. ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറി വി.രാജേഷ്, ജില്ലാ സെക്രട്ടറി കെ. രാജേഷ് എന്നിവർ സംസാരിച്ചു.