മലമ്പുഴ - കഞ്ചിക്കോട് റോഡിൽ അപകടം ഒളിപ്പിച്ച മരക്കൊമ്പ് ഒടിഞ്ഞു വീണു; രാത്രിയായതിനാൽ വൻ അപകടം ഒഴിവായി

New Update

മലമ്പുഴ: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മലമ്പുഴ - കാഞ്ചിക്കോട് റോഡിൽ അപകട ഭീഷണിയായി നിന്ന ഉണക്ക മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാത്രി ആയതിനാൽ അപകടം ഒഴിവായി.

Advertisment

അപകടകരമായി ഉണക്കമരം നിൽക്കുന്ന കാര്യം പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായതെന്നും പൊതുപ്രവർത്തകൻ മാനുവൽ പൂതക്കുഴി പറഞ്ഞു. ഉണങ്ങി നിൽക്കുന്ന ഈ മരം ഉടൻ മുറിച്ചു മാറ്റിയില്ലെങ്കിൽ ഒരു പക്ഷെ വലിയൊരു അപകടം കാണേണ്ടിവരുമെന്നും മാനുവൽ പുതക്കുഴി പറഞ്ഞു.

publive-image

പാലക്കാട് നഗരം ചുറ്റാതിരിക്കാൻ കോയമ്പത്തൂർ - കോഴിക്കോട് റൂട്ടിലെ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഓടുന്ന മലമ്പുഴ - കഞ്ചിക്കോട് റോഡിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും സംരക്ഷണഭിത്തി തകർന്ന കനാലും മഴക്കാലത്ത് ഏതു നിമിഷവും അപകടം സംഭവിക്കാമെന്ന് പൊതുപ്രവർത്തകനായ മാനുവൽ പുതക്കുഴി പറഞ്ഞു.

മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഉണങ്ങിയ പഞ്ഞിമരം അപകടം വരുത്താൻ സാധ്യതയുള്ളതായി അധികൃതരെ അറിയിച്ചപ്പോൾ ഏത് വകുപ്പിന്റെ സ്ഥലത്താണ് മരം നിൽക്കുന്ന തെന്ന് അന്വേഷിച്ചുവരാനും മരം മുറിക്കാനുള്ള പണം ആരാണ് മുടക്കുകയെന്നും അധികൃതർ ചോദിച്ചെന്ന് ആക്ഷേപമുണ്ട്.

എന്നാൽ മരം മുറിക്കാനുള്ള ചെലവ് താൻ നൽകാമെന്നും മുറിക്കാനുള്ള അനുമതി തന്നാൽ മതിയെന്നു പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാനുവൽ പൂതക്കുഴി പറഞ്ഞു.

ഇവിടെ നിന്നും അൽപം മാറി കനാലിലേക്ക് ചെരിഞ്ഞു നിൽ ക്കുന്ന മരത്തിന്റെ വേരുകൾ റോഡിനടിയിലൂടെ മറുവശത്തേക്ക് പോയിട്ടുണ്ടെന്നും മരം വീണാൽ റോഡിന്റെ പകുതിയിലേറെ ഭാഗവും തകർന്നു പോകുമെന്നും നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ആശങ്കപ്പെട്ടു.

ഇതിനടുത്തു തന്നെയുള്ള കനാലിന്റെ സംരക്ഷണഭിത്തി തകർന്ന് കനാലിലേക്ക് വീണ് ഒന്നര വർഷത്തിലധികമായിട്ടും ഭിത്തി പുതുക്കികെട്ടാത്തത് മൂലം അപകട സാധ്യത ഏറെയാണ്.

ഉണക്കമരം മുറിച്ചു മാറ്റുക, കനാലിന്റെ തകർന്ന സംരക്ഷണഭിത്തി ശരിയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Advertisment