പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിലെ ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ അംബുലൻസിലടക്കം കയറി ക്രൂരമായി ആക്രമിച്ച എസ്എഫ്ഐ നടത്തുന്ന കള്ളപ്രചരണങ്ങളെ വിദ്യാർത്ഥി സമൂഹം തള്ളിക്കളയണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മൂന്നാം വർഷ വിദ്യാർത്ഥിയായ ബിലാലിനെ ആദ്യ വർഷം മുതൽ നിരവധി തവണ എസ്എഫ്ഐക്കാർ ക്രൂരമായി മർദിച്ചിട്ടുണ്ട്. വധശ്രമമടക്കമാണ് ഇപ്പോൾ നടന്നത്.
ബിലാലിനെതിരെയുള്ള എസ്എഫ്ഐ അക്രമം ചെറുക്കുക, അക്രമം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പുതുപ്പള്ളി തെരുവിൽ നിന്ന് കെഎസ്ആർടിസി വരെയാണ് പ്രകടനം നടന്നത്. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളി തെരുവ്, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കാജ ഹുസൈൻ എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെതിരെയുള്ള എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പാലക്കാട് ടൗണിൽ നടത്തിയ പ്രകടനം