കെഎസ്ഇബിയുടെ ഹ്രസ്വചിത്രം "സൈരന്ധ്രിയിലെ വെളിച്ചം" വൈദ്യുതിവകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു

New Update
kseb

അട്ടപ്പാടി: കാൽനട പോലും അസാധ്യമായ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അട്ടപ്പാടിയിലെ തടിക്കുണ്ട്, മുരുകള, പാലപ്പട, കിണറ്റുകര, ആനവായി, മേലെ ആനവായി, കടുകുമണ്ണ് അടക്കം ഏഴു വിദൂര ഗോത്ര ഉന്നതികളിലേക്ക് 6.2 കോടി രൂപ ചിലവിൽ അതിനൂതന മാർഗങ്ങളിലൂടെ വൈദ്യുതി എത്തിച്ച കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഹ്രസ്വചിത്രം "സൈരന്ധ്രിയിലെ വെളിച്ചം" വൈദ്യുതിവകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട് ഡെപ്യൂട്ടീ ചീഫ് എഞ്ചിനീയർ ടി സി ഗിരിജക്ക് നൽകി പ്രകാശനം ചെയ്തു. 

Advertisment

കേരള സർക്കാരിൻറെ നാലാം വാർഷിക പ്രദർശന വിപണ മേളയിലെ കെഎസ്ഇബിയുടെ പ്രദർശന നഗരിയിൽ വെച്ചു നടന്ന പരിപാടിയിൽ കെഎസ്ഇബി സ്വതന്ത്ര ഡയക്ടർ അഡ്വ. വി മുരുകദാസ്, ട്രാൻസ്മിഷ്യൻ പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ രാജശ്രീ കെ ആർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ.രാജേഷ്, രാമപ്രകാശ് കെ വി, എസ്.മൂർത്തി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ മുഹമ്മദ് സലീം ബി, ഉഷാകുമാരി പി. മുരളിധരൻ, അസിസ്റ്റന്റ് എഞ്ചിനീയർ അനീഷ് ജലീൽ, കെ മുഹമ്മദ് കാസിം, സുനിൽകുമാർ പി.വി, മണി കുളങ്ങര, എന്നിവർ പങ്കെടുത്തു. 

ഭവാനി പുഴയിലൂടെ ഇരുമ്പ് തൂണുകളും മറ്റും ചുമലിലേറ്റി ആണ് വൈദ്യുതീകരിക്കാൻ ഇവിടെ എത്തിച്ചത്. ഇതിലേക്ക് ഭൂഗർഭ കേബിളുകളും എബിസിയും ഉപയോഗിച്ച് വന്യമൃഗ ശല്യം ഉള്ള ഈ ഉന്നതികളിൽ ഏറെ പ്രയാസപ്പെട്ടാണ് വൈദ്യുതി വിതരണം സാധ്യമാക്കിയിരിക്കുന്നത്.

വൈദ്യുതീകരണത്തിന്റെ ഓരോ ഘട്ടങ്ങളും അടങ്ങിയ ഹ്രസ്വചിത്രം സർക്കാരിൻറെയും കെഎസ്ഇബിയുടേയും നേട്ടമായി   അവതരിപ്പിച്ചിരിക്കുന്നത്. മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷനു വേണ്ടി സബ് എഞ്ചിനീയർമാരായ ബിനോയ് വി.ജെ, മണി കുളങ്ങര എന്നിവരാണ് ചിത്രം തയ്യാറാക്കിയത്.