സമ്മിശ്ര കർഷകൻ ഒന്നൂർപ്പള്ളം സുരേഷിൻ്റെ തോപ്പിൽ വെള്ള ഞാവൽ വിളഞ്ഞത് വിസ്മയ കാഴ്ചയായി

author-image
ജോസ് ചാലക്കൽ
Updated On
New Update
onnurpallam suresh

മുതലമട: മുൻകാലങ്ങളിൽ അമ്പലങ്ങളിലും കാവുകളിലും മാത്രം കാണപ്പെട്ടിരുന്നതും പിന്നീട് പുതു തലമുറക്ക് അജ്ഞാതവുമായ ഞാവൽ പഴം സമ്മിശ്രകർഷകൻ തൻ്റെ തോപ്പിൽ നട്ടുവളർത്തിയത് കാണികൾക്ക് കൗതുകമായിരിക്കുകയാണ്.

Advertisment

ഞാവൽപ്പഴത്തിൻ്റെ ഹൈബ്രഡ് ഇനമാണ് വെള്ള ഞാവൽ. സ്ഥലപരിമിതിയുണ്ടെങ്കിൽ വീടിന് മുന്നിൽ മൺചട്ടികളിലും വളർത്താനാവും. രണ്ടു വർഷത്തിൽ കായ്ഫലം ലഭിക്കുന്ന പഴവർഗ്ഗത്തിൻ്റെ ഉൾവശം ഒരു ചെറിയ കുരുവും ചുറ്റും മാംസളമായ മധുര ഭാഗവുമാണ്.

പോഷകമൂല്യമുള്ള ഈ ഫലവർഗ്ഗം വാണിജ്യ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കൃഷി നടത്താറില്ല. എന്നാൽ വടക്കേ ഇന്ത്യയിൽ ഈ പഴവർഗത്തിനു ഇപ്പോഴും ജനത്തിന് പ്രിയങ്കരമാണ്. പ്രമേഹം, വിളർച്ച, അതിസാരം എന്നിവക്ക് വെള്ളഞ്ഞാവൽ ഉപയോഗം ഗുണകരമെന്നാണ് നാട്ടു വൈദ്യൻമാർ വിലയിരുത്തുന്നത്.

ഓനൂർപ്പള്ളം സുരേഷിൻ്റെ സമ്മിശ്ര കൃഷിതോപ്പിൻ വെള്ളഞ്ഞാവൽ വിളവ് സമുദ്ധമായാണ് കാണപ്പെടുന്നത്. രണ്ടു വർഷം മുൻപ് കോയമ്പത്തൂരിൽ നടന്ന അഗ്രിക്കൾച്ചറൽ എക്സിബിഷനിൽ നിന്നുമാണ് കർഷകൻ വെള്ളഞ്ഞാവൽ ചെടി എത്തിച്ച് തോപ്പിൽ നട്ട് പിടിപ്പിച്ചത്.

 


ഒന്നൂർപ്പള്ളം സുരേഷ് തോപ്പിൽ വിളഞ്ഞ വെള്ളഞ്ഞാവൻവൽ കൗതകത്തോട് വീക്ഷിക്കുന്നു