പാലക്കാട്: സ്വകാര്യ മെഡിക്കൽ ലബോറട്ടുകളുടെയും ടെക്നീഷ്യന്മാരുടെയും സംരക്ഷണം ഉറപ്പാക്കി മാത്രമേ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ നിബന്ധനകൾ നടപ്പിലാക്കാവൂ എന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം കെപിഎം റീജൻസി ഹോട്ടലിൽ വച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് രാജേഷ് എം ന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി കെ രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡണ്ട് സി ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സി പ്രതാപ് വാസു, സംസ്ഥാന ട്രഷറർ ഷിറാസ് സലീം, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ ഷാജി പുഴക്കൂൽ, ആന്റണി എലിജിയസ്, സംസ്ഥാന സെക്രട്ടറിമാരായ ഷൈജു ആന്റണി, നൗഷാദ് മേത്തർ, ഷാജു കെ എസ്, ഉമേഷ് കുമാർ, ഇ പി മണികണ്ഠൻ, ഷൈനി ജോൺ, രാജേന്ദ്രൻ, സുനിൽ,സുബൈദതുടങ്ങിയവർ സംസാരിച്ചു.
ബയോറാഡ് കമ്പനിയുടെ ക്വാളിറ്റി കൺട്രോളിനെ കുറിച്ചുള്ള ക്ലാസും സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരുന്നു. പിന്നീട് നടന്ന ജനറൽബോഡി മീറ്റിംഗ്ൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.