പാലക്കാട്: ജൂലൈ 9 ന് നടക്കുന്ന പൊതുപണിമുടക്കിൽ നിന്ന് കേരളത്തെ ഒഴിവാക്കിയത് പിണറായി വിജയൻ സർക്കാരിന്റെ പ്രത്യേക അജണ്ട പ്രകാരമാണ്.
ഇടതുതൊഴിലാളി സംഘടനകൾ പിണറായി വിജയൻ നിയന്ത്രിക്കുന്ന കളിപ്പാവകളായി മാറി. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനദ്രോഹ തൊഴിലാളി വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോർപ്പറേറ്റുകളുടെ ഉറ്റ തോഴനായി മാറി.
ഇത്തരം തൊഴിലാളി, ജനദ്രോഹ നയങ്ങൾ തിരുത്തണമെന്നും അല്ലാത്തപക്ഷം സംസ്ഥാന സർക്കാരിനെതിരെ ബിഎംഎസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.
/sathyam/media/media_files/2025/05/26/zIlxYoZss0iTZQJEYpvG.jpg)
കഞ്ചിക്കോട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഭാരതീയ മസ്ദൂർ സംഘം ബി എം എസ് സപ്തതി പ്രവാസ യോജന എസ്.ഇ. പി. ആർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ,സംസ്ഥാന സമിതി അംഗം പി കെ.രവീന്ദ്രനാഥ്, മേഖല സെക്രട്ടറി ആർ. ഹരിദാസ്, ആർ.വി. കണ്ണൻ, എം.മഹേഷ്കുമാർ, ആർ.ശ്യാം രാജ്, എ. ബാബു തുടങ്ങിയവർ സംസാരിച്ചു.