കഞ്ചിക്കോട്: കഞ്ചിക്കോട് മേഖലയെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ നാടുകടത്തണമെന്ന് നാട്ടുകാർ. പടക്കം പൊട്ടിച്ചും കുങ്കിയാനയെ ഉപയോഗിച്ചും നാട് വിറപ്പിച്ച കാട്ടാനയെ ഉൾക്കാട്ടിലേക് തുരത്താനുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രമം തുടരുന്നതിനിടെയാണ് കാട്ടാനയെ നാടുകടത്തണമെന്ന ആവശ്യവുമായി നാട്ടുകാരും പഞ്ചായത്ത് ഭരണ സമിതിയും രംഗത്ത് വന്നത്.
കഴിഞ്ഞ ഏതാനും ദിവസമായി പുതുശേരി കഞ്ചിക്കോട് ആലാമരം വനത്തിൽ തമ്പടിച്ച കാട്ടാനയാണ് ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയത്. പകൽ 3 മണിയോടെ ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്ന കാട്ടാന കൃഷി നശിപ്പിക്കലും വീടുകളിൽ കയറലും പതിവാണ്.
കഴിഞ്ഞ ദിവസം 50തിലധികം വീടുകളിലാന്ന് കാട്ടാന എത്തിയത്. കാട്ടാനയെ ഭയന്ന് പകൽ നേരത്ത് പോലും ആർക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പാട്ടകൊട്ടിയിട്ടും പടക്കം പൊട്ടിച്ചിട്ടും ഉൾക്കാട്ടിലേക്ക് പോകാതിരിക്കുന്ന കാട്ടന കൂടുതൽ പ്രകോപിതനാവുന്നത് തുരത്തൽ നടപടികൾ ദുഷ്കരമാക്കുന്നുണ്ട്.
തമിഴ്നാട് ഉൾവനത്തിൽ നിന്നും കൂട്ടം തെറ്റിയെത്തിയ കാട്ടാനയാണ് ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തുന്നത്. തമിഴ്നാട്ടിൽ നിന്നും കുങ്കിയാനയെ എത്തിച്ചാണ് കാട്ടാനയെഉൾക്കാട്ടിലേക്ക് കയറ്റാനുളള ശ്രമം നടത്തുന്നത്.
വനം വകുപ്പ് നിസംഗത തുടരുന്നതിനിടെ ജനത്തിനും കൃഷിക്കും ഭീഷണിയായ കാട്ടാനയെ തുരത്താനുളള സാമ്പത്തിക ബാധ്യത പുതുശേരി പഞ്ചായത്താണ് ഏറ്റടുത്തിരിക്കുന്നത്.