പാലക്കാട്: ഔഷധ വിപണന മേഖലയിൽ നടക്കുന്ന അസാന്മാർഗിക പ്രവണതകളെ ഇല്ലാതാക്കാൻ എന്ന തോന്നിപ്പിക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവ് ഭാരതത്തിലെ ലക്ഷക്കണക്കിന് മെഡിക്കൽ രംഗത്ത് തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്നതും, ആ ജോലിയെ അവഹേളിക്കുന്നതുമാണ്.
ഏതെങ്കിലും ഒരു വിഭാഗം ചെയ്യുന്ന തെറ്റിന്, മുഴുവൻ തൊഴിലാളികൾക്കും ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്ന നയം സർക്കാർ തിരുത്തണം. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ മെഡിക്കൽ റെപ്രെസെന്ററ്റീവ് മാരുടെ ജോലി തടസ്സപ്പെടുത്തുന്നു എന്നത് ഒരു പൗരന് നിയമാനുസൃതം ജോലി ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതുമാണ്.
ഈ ഉത്തരവിനെ പിൻപറ്റി സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും ഇത്തരം നിലപാട് സ്വീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നു, ഇത് ഈ മേഖലയെ പൂർണ്ണമായും തകർക്കുന്ന ഒരു ഉത്തരവായി മാറിയിരിക്കുകയാണ്.
മെഡിക്കൽ രംഗത്ത് വരുന്ന നൂതന പരീക്ഷണങ്ങളും പുതിയ രോഗങ്ങളേ നേരിടുന്നതിനുള്ള മുൻകരുതലുകളും ഇതിൽ നടത്തുന്ന പഠനങ്ങളും ഡോക്ടർമാരിൽ എത്തിക്കുകയും രോഗികളിലും സമൂഹത്തിലും ബോധവൽക്കരണം നടത്തുകയും lഅതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് വേണ്ടിയിട്ടാണ് മെഡിക്കൽ പ്രതിനിധികൾ കാലാകാലങ്ങളായി പ്രവർത്തിക്കുന്നത്.
എന്നാൽ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കേന്ദ്രസർക്കാർ എടുത്ത ഈ തുഗ്ലക്ക് നയം തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി എം എസ് ജില്ലാ കാര്യാലയത്തിൽ വച്ചു നടന്ന ബി എം എസ് ആർ എ ജില്ലാ ഭാരവാഹി യോഗത്തിൽ ഉത്തരവിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് ജില്ല ജനറൽ സെക്രട്ടറി കെ. രാജേഷ് സംസാരിച്ചു.
ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ സംഘടന തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽ ആരോഗ്യമന്ത്രിമാർക്കും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും അടിയന്തരമായി നിവേദനം നൽകുന്നതിനും ജില്ലാ കേന്ദ്രങ്ങളിലും മറ്റു കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മുമ്പിലും ശക്തമായ സമരപരിപാടികളിൽ നടത്തുന്നതിനും സംഘടന തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
യോഗത്തിൽ ജില്ല പ്രസിഡണ്ട് എസ്. രമേഷ് ബിഎംഎസ് ആർ എ സംസ്ഥാന ട്രഷറർ കെ. ബിജോയ് തുടങ്ങിയവർ സംസാരിച്ചു