അകത്തേത്തറയിലെ നടക്കാവ് റെയിൽവേ മേൽപ്പാലം നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎം സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ ഡിവിഷണൽ റെയിൽവേ മേനേജര്‍ക്ക് നിവേദനം നൽകി

author-image
ജോസ് ചാലക്കൽ
New Update
cpim palakkad memorandom submitted

അകത്തേത്തറ: അകത്തേത്തറയിലെ നടക്കാവ് റെയിൽവേ മേൽപ്പാലം പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ (എം) പാലക്കാട് ജില്ലാസെക്രട്ടറി ഇ.എം. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ ഡിവിഷണൽ റെയിൽവേ മേനേജർ അരുൺ കുമാർ ചതുർവേദിയെ കണ്ട് ചർച്ചനടത്തുകയും നിവേദനം നൽകുകയും ചെയ്തു.

Advertisment

സംസ്ഥാന സർക്കാറിൻ്റേയും എംഎല്‍എ എ പ്രഭാകരൻ്റേയും നിരന്തരമായ ഇടപെടലിൻ്റെ ഫലമായി ട്രാക്കിന് കുറുകെ പാലം വരുന്ന ഭാഗത്ത് ആറ് ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞെങ്കിലും സുപ്രധാനമായ ജോലികൾ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.

ലൈനിലെ വൈദ്യുതി വിതരണവും ട്രാഫിക്കും നിയന്ത്രിച്ച് ചെയ്യേണ്ടതായ ജോലികൾക്ക് റെയിൽവേ ജനറൽ മാനേജറുടെയും റെയിൽവേ മന്ത്രാലയത്തിൻ്റേയും അനുമതി ആവശ്യമാണ്.

ഇതിനായി എറണാകുളം ആസ്ഥാനമായുള്ള റെയിൽവേ ചീഫ് എഞ്ചിനിയർ (കൺസ്ട്രക്ഷൻ) മായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന്
ഡിആര്‍എം ഉറപ്പുനൽകി.

റെയിൽവേ ചെയ്യേണ്ട ഒരു പ്രവർത്തിക്ക് സംസ്ഥാന സർക്കാർ പൂർണ്ണമായും തുക വകയിരുത്തിയത് ചരിത്രത്തിലാദ്യമാണെങ്കിലും പ്രവൃത്തി വൈകുന്നതിലുള്ള 
ആശങ്ക ചർച്ചയിൽ പങ്കുവെക്കുകയുണ്ടായി.

ജില്ലാ സെക്രട്ടറിക്കൊപ്പം സിപിഐ (എം) മുണ്ടൂർ ഏരിയാ സെക്രട്ടറി സി. ആർ. സജീവ്, ജില്ലാ കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ, എ.സി. അംഗം ടി. രാമാനുജൻ,
എൽ.സി. സെക്രട്ടറി കെ. ജയകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. മോഹനൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മുരളി, ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.