പാലക്കാട്: കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി അംഗങ്ങൾ.
പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയാണ് ഗർഭിണികളും കുട്ടികളും ആശുപത്രിയിലെത്തുന്നത്. മഴക്കാലമായതോടെ ദുരിതം ഇരട്ടിയായി.
പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും മോർച്ചറിയിൽ നിന്നുമുള്ള മലിനജലം പുറത്തേക്കൊഴുകി ഈ റോഡിലെ കുഴിയിലാണ് കെട്ടി നിൽക്കുന്നത്. മഴ തുടങ്ങിയാൽ വെള്ളം കുട്ടികളുടെ ആശുപത്രി എത്തും. പരാതി ഉയർന്നതോടെ സ്ലാബ് കുത്തി പൊളിച്ചിരുന്നു.
പ്രതിഷേധം എച്ച് എം സി അംഗവും നഗരസഭ കൗൺസിലറുമായ അനുപമ പ്രശോഭ് ഉദ്ഘാടനം ചെയ്തു. പി കെ മാധവ വാര്യർ, രമേഷ് കുമാർ എ ബോബൻ മാട്ടുമന്ത, പുത്തൂർ മണികണ്ഠൻ, സുന്ദരൻ കാക്കത്തറ എന്നിവർ പങ്കെടുത്തു.