/sathyam/media/media_files/iV3qAaMAQ08hOJq9Mylm.jpg)
റാന്നി: കുമ്പളത്താമൺ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കടുവയെ കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.
വടശേരിക്കര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുമ്പളത്താമണ്‍ സ്വദേശി റിസണ്‍ ചാക്കോയുടെ ഫാമില്‍ കയറി പോത്തിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു.
പോത്തിന്‍റെ കഴുത്തില്‍ കണ്ട ആഴത്തിലുള്ള മുറിവിനു പുറമേ കടിയേറ്റ പാടുകളും കണ്ടെത്തിയിരുന്നു.
രാത്രിയില്‍ കടുവ എത്തി ചത്ത പോത്തിന്‍റെ മാംസഭാഗങ്ങള്‍ ഭക്ഷിക്കുകകൂടി ചെയ്തതോടെ പിന്നീട് ഇവര്‍ സ്ഥാപിച്ച കാമറയില്‍ കടുവയുടെ ചിത്രം ലഭിക്കുകയും ചെയ്തു.
കടുവയെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ കൂട് സ്ഥാപിച്ചെങ്കിലും കടുവ ഇതേവരെ കൂട്ടില്‍ കയറിയില്ല. അതേസമയം, കടുവ കൂടിനു ചുറ്റും നീങ്ങുന്നതായും കാമറയില്‍ കണ്ടെത്തി.
കടുവ കൊലപ്പെടുത്തിയ പോത്തിനെ മാറ്റാത്തതുമൂലം ഇതു വീണ്ടും അവിടെ എത്തിയതായാണ് കണ്ടെത്തിയത്. കടുവ വീണ്ടും ഭക്ഷിക്കാനെത്തുമെന്ന കണക്കുകൂട്ടലിലാണ് പോത്തിന്‍റെ ജഡം വനപാലകര്‍ മാറ്റാതിരുന്നത്.
കഴിഞ്ഞ ദിവസം റാന്നിയില്‍ നിന്നെത്തിയ വനപാലക സംഘമാണ് കൂടിനു സമീപം കടുവയുടെ ചിത്രം കണ്ടെത്തുകയും ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us