യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് 25,000 രൂപയും സ്വർണ മോതിരവും മോഷണം പോയെന്ന് പരാതി. പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്ന് ആരോപണം. വീട് പൂട്ടാൻ മറന്നെന്നും ആ ദിവസം മാത്രം  മോതിരം ഊരിവെച്ചുവെന്നുമുള്ള സ്ഥാനാർത്ഥിയുടെ മൊഴിയിൽ സംശയം പ്രകടിപ്പിച്ച് പൊലീസ്.

പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ സ്ഥാനാർഥി ആർ. വിജയനാണ് പോത്തൻകോട് പോലീസിൽ പരാതി നൽകിയത്.

New Update
d

പോത്തൻകോട്: യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയെന്ന് പരാതി.

Advertisment

പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ സ്ഥാനാർഥി ആർ. വിജയനാണ് പോത്തൻകോട് പോലീസിൽ പരാതി നൽകിയത്. 

പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണ് സ്ഥാനാർഥി ആർ. വിജയൻ്റെ ആരോപണം.

എന്നാൽ പരാതി കെട്ടിച്ചമച്ചതാണോ എന്ന് പോത്തൻകോട് പൊലീസ് സംശയമുണ്ട്. 

സംഭവ ദിവസം വീട് പൂട്ടിപ്പോകാതെ വാതിൽ അടയ്ക്കാൻ മറന്നുപോയെന്നാണ് സ്ഥാനാർഥി പറയുന്നത്. കൂടാതെ, കയ്യിൽ കിടന്ന മോതിരം അന്ന് വീട്ടിൽ ഊരിവച്ചു എന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
            

Advertisment