Advertisment

ബജറ്റിന്റെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

New Update
sathisan0

തിരുവനന്തപുരം: ബജറ്റിൻറെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ വിമർശനത്തിനുള്ള ഡോക്യുമെൻറാക്കി ബജറ്റിനെ തരംതാഴ്ത്തിയതായും അദ്ദേഹം ആരോപിച്ചു.

Advertisment

തുടക്കം മുതൽ അവസാനം വരെ പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെൻറാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിൻറെ നിലവാരം ഇല്ലാതാക്കി.

യഥാർത്ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തിയെന്നും വി ഡി സതീശൻ ബജറ്റ് അവതരണത്തെ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു. കാർഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്നും നയാ പൈസ കൈയ്യിൽ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റാണിതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. 

ലൈഫ് മിഷന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ 3 ശതമാനം മാത്രമാണ് ചെലവാക്കിയത്. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് കൂടുതൽ പരാമർശം. കാർഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണ് ഇത്തവണത്തേത്. റബ്ബർ കർഷകരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്.

കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്ന കാലമായിട്ടും റബ്ബറിൻറെ താങ്ങുവിലയിൽ 10 രൂപ മാത്രമാണ് കൂട്ടിയത്. മൂന്ന് വർഷം കൊണ്ട് റബ്ബറിന് കൂട്ടിയത് 10 രൂപ മാത്രമാണ്. എൽഡിഎഫ് പ്രകടന പത്രികയിൽ 250 ആയി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. വിശ്വാസത ഇല്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ക്‌ളീഷേയായ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങൾ ഉപയോഗിച്ച് ധനസ്തിതി മറച്ചു ‌വെച്ചു.

മുൻപ് പ്രഖ്യാപിച്ച പാക്കേജുകളിൽ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാണ്. നാട്ടുകാരെ പറ്റിക്കുകയാണ്. നികുതി നിർദേശങ്ങൾ പ്രായോഗികം അല്ല. വളരെ കുറച്ച് കാര്യങ്ങളിൽ മാത്രമെ പ്രയോജനമുള്ളു. ബജറ്റിന് പവിത്രത ഇല്ല. സർക്കാരിൻറെ കൈയിൽ നയാപൈസയില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.

അതേസമയം സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവസാനിപ്പിച്ചത് വള്ളത്തോളിൻറെ കവിത ചൊല്ലി. ബജറ്റ് അവതരണം പൂർത്തിയതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. രണ്ടര മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്.

Advertisment