പാലയൂർ, പുത്തൻപള്ളി ക്രൈസ്തവ ദേവാലയങ്ങളിൽ അവകാശവാദമുന്നയിക്കുന്ന വർഗ്ഗീയ വാദികളെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ല: ടിഎൻ പ്രതാപൻ എംപി

New Update
രണ്ടുതവണ തുടര്‍ച്ചയായി മല്‍സരിച്ചു തോറ്റവർ സ്ഥാനാര്‍ഥിയാകരുത്; അഞ്ചുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചവരില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ളവര്‍ മാറിനില്‍ക്കണമെന്നും  ടി.എന്‍.പ്രതാപന്‍ എംപി

തൃശൂർ: പാലയൂർ സെൻ്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിന് നേരെയും തൃശൂർ പുത്തൻപള്ളിക്ക് എതിരെയും ഭീഷണിയുമായി വരുന്ന വർഗ്ഗീയ വാദികളെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന് ടിഎൻ പ്രതാപൻ എംപി.

Advertisment

നാനാജാതി മതസ്ഥർ ഒന്നിച്ചുകഴിയുന്ന നമ്മുടെ നാട്ടിൽ അപരവിദ്വേഷത്തിൻറെ വെറുപ്പ് പരത്തി പരസ്പരം തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഓരോ ജനാധിപത്യവിശ്വാസിയും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ചരിത്രവും വസ്തുതയും അറിയാത്തവരും രാജ്യത്ത് വർഗിയ ചേരിതിരിവുകൾ ഉണ്ടാക്കി മുതലെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നവരുമാണ് ദേവാലയങ്ങൾക്കെതിരെ ഭീഷണി ഉയർത്തിയതെന്നും പ്രതാപൻ പറഞ്ഞു.

 

 

ടിഎൻ പ്രതാപൻ എംപിയുടെ വാക്കുകൾ : 

 

"ഇന്ത്യയിൽ ക്രിസ്തുമതത്തിന് രണ്ടായിരം വർഷത്തിന്റെ ചരിത്രമുണ്ട്. ഭാരത അപ്പോസ്തലനായ മാർ തോമാശ്ലീഹാ കേരളത്തിൽ എത്തിയത് എഡി 52-ലാണ്. ആ കാലം മുതൽ ക്രിസ്തുമതത്തിന്റെ വ്യാപനം ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇന്ത്യയിലെത്തിയ വിശ്വ മതങ്ങൾക്ക് എല്ലാ സൗകര്യം ചെയ്തുകൊടുത്ത മഹത്തായ ഒരു പാരമ്പര്യമാണ് കേരളത്തിന്റേത്.

ഭാരതത്തിലെ ക്രിസ്തുമത പ്രചാരത്തിന്റെയും സഭാ ചരിത്രത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായ പാലയൂർ പള്ളി ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ്. വിശുദ്ധ തോമാശ്ലീഹാ നിർമ്മിച്ച ഈ പള്ളി രണ്ട് സഹസ്രാബ്ദത്തോളം പഴക്കമുള്ള ഒരു ചരിത്രത്തിന്റെ പാവനമായ സ്മാരകം കൂടിയാണ്.

അതുപോലെ നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും ഉള്ള മറ്റൊരു പ്രസിദ്ധ ദേവാലയമാണ് പരിശുദ്ധ വ്യാകുലമാതാവിൻ്റെ ചർച്ച്. പുത്തൻപള്ളി എന്നറിയപ്പെടുന്ന ഈ ദേവാലയം വലിപ്പത്തിലും ശിൽപ്പവൈശിഷ്ട്യത്താലും ഇന്ത്യയിലെ മറ്റു പള്ളികൾക്കിടയിൽ അഗ്രിമ സ്ഥാനമുള്ള ദേവാലയമാണ്."

 

Advertisment