പ്രതികൾ ഓരോ കള്ളങ്ങൾ പറയുകയാണ്; ആദ്യം സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് പറഞ്ഞു, പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി; കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക; അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ സിദ്ധാ‍ർത്ഥന്റെ മരണത്തിലുള്ള അന്വേഷണം അട്ടിമറിക്കപെടാമെന്ന് അച്ഛൻ

New Update
jayaprakashUntitled7

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ അട്ടിമറിക്കപെടാമെന്ന് അച്ഛൻ. ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെടും.

Advertisment

പ്രതികൾ ഓരോ കള്ളങ്ങൾ പറയുകയാണ്. ആദ്യം സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. പ്രധാന പ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. സംഭവം നടന്ന് പതിനൊന്ന് ദിവസത്തോളം ഒളിവിലായിരുന്ന ഏഴു പേരെകൂടിയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 

Advertisment