പാലക്കാട്: പാലക്കാട് കലക്ടറേറ്റ് പടികടന്നുചെല്ലുമ്പോൾ ആദ്യം കാണുന്നത് മഹാത്മ ഗാന്ധിജിയുടെ അർദ്ധ കായ പ്രതിമ സ്ഥാപിച്ചതാണ്. കഴുകി വൃത്തിയാക്കി പുഷ്പങ്ങൾ അർപ്പിച്ചത് കാണാം നല്ലൊരു പൂന്തോട്ടവും ഇതോടൊപ്പമുണ്ട്. ഇത് പരിപാലിച്ചു വരുന്നത് കലക് ട്രേറ്റിലെ സ്റ്റെയ്റ്റ് ബാങ്ക് ഇന്ത്യ ബ്രാഞ്ചിലെ ഡ്രൈവർ കുത്തന്നൂർ സ്വദേശി ശിവദാസാണ്.
ഞായറാഴച്ചകളിലും മറ്റു മുടക്കു ദിവസങ്ങളിലടക്കം രാവിലെ ഏഴു മണിക്കെത്തി ഗാന്ധി പ്രതിമയും സ്റ്റപ്പുകളും കഴുകി വൃത്തിയാക്കി പുഷ്പാർച്ചന നടത്തി ചെടികൾ നനക്കുക, വളമിട്ടു കൊടുക തുടങ്ങിയവ ചെയ്ത് പരിപാലിക്കുന്നു.
തന്റെ അമ്മക്ക് പൂക്കളോടും ചെടികളോടും വളരെ ഇഷ്ടമായിരുന്നു നല്ലൊരു പൂന്തോട്ടം വീട്ടിൽ അമ്മ പരിപാലിച്ചിരുന്നു. അമ്മ മരിച്ചപ്പോൾ അമ്മയുടെ പൂന്തോട്ട ഓർമ്മകൾക്കായാണ് ഇവിടെ സ്വന്തം ഇഷ്ടപ്രകാരം ഇവിടെ ഇങ്ങനെ ചെയ്യുന്നത്. മാത്രമല്ല ഗാന്ധിജിയേയും ഒത്തിരി ഇഷ്ടമാണ് എന്ന് ശിവദാസൻ പറഞ്ഞു.
ബാങ്കിലേയും സിവിൽ സ്റ്റേഷനിലേയും ജീവനക്കാരിൽ പലരും നല്ല പിന്തുണയാണെന്നും ശിവദാസൻ പറഞ്ഞു. സ്വന്തം പണംമുടക്കി വാങ്ങുന്ന ചെടികളും പലരും കൊണ്ടുവന്ന് കൊടുക്കുന്ന ചെടികളും പരസ്പരംകൈ മാറ്റം ചെയ്യുന്ന ചെടികളുമായി വളരെ മനോഹര കാഴ്ച്ചയാണ് കലക്ട്രേറ്റ് കവാടം കടന്നുചെല്ലുന്നവരെ സ്വീകരിക്കുന്നത്.
2017 ജൂൺ 12 നാണ് പട്ടികജാതി-പട്ടിക വർഗ്ഗ- പിന്നോക്ക ക്ഷേമം - നിയമം - സാംസ്ക്കാരീക മന്ത്രി എ കെ ബാലൻ പ്രതിമ അനാഛാദനം ചെയ്തത് സബർമതിയിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണ് ഇതിൽ ഉണ്ടെന്ന് ശിലാഫലകത്തിൽ കൊത്തിവെച്ചീട്ടുണ്ട്.