മലമ്പുഴ: ഹെൽമറ്റിന്റെ ഉപയോഗത്തെപ്പറ്റി ബോധവൽക്കരണം നൽകാൻ മലമ്പുഴ ഉദ്യാനത്തിനു മുന്നിൽ എത്തിയതായിരുന്നു. മലമ്പുഴ പോലീസ്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിനു പുറകിലിരുത്തിയ യുവതികളുമായെത്തിയ യുവാക്കൾ പോലീസ്പരിശോധന കണ്ട് വിരണ്ടു. പക്ഷെ നർമ്മം കലർത്തി മലമ്പുഴ പോലീസ് യുവാക്കളോട് ചോദിച്ചത് ഇങ്ങനെയായിരുന്നു.
നിന്റെ തലനീ സംരക്ഷിച്ചു നിന്റെ പുറകിലിരിക്കുന്ന ഈ കൂട്ടിയുടെ തല ആരു സംരക്ഷിക്കും? അപകടം ഉണ്ടായാൽ ആദ്യം അന്വേഷിക്കുക ഹെൽമറ്റ് ധിരിച്ചിരുന്നോ? എന്നാണ്. അതുകൊണ്ട് ഹെൽമറ്റ് ധരിക്കുക. പൊല്യൂഷനും ഇൻഷൂറൻസും പരിശോധിച്ചതിനു ശേഷമാണ് യുവതീ യുവാക്കളെ പറഞ്ഞയച്ചത്. പെൺകുട്ടികളുടെ വീട്ടിൽ അറിഞ്ഞു കൊണ്ടാണോ വന്നതെന്നു ചോദിക്കാനും പോലീസ്മറന്നില്ല. പക്ഷെ അതെയെന്നു യുവതി യുവാക്കൾ പറഞ്ഞെങ്കിലും അവരുടെ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമറഞ്ഞത് പോലീസ്ക ണ്ടെങ്കിലും കാണാത്ത പോലെ പോലീസ് നിന്നു.