പാലക്കാട് : രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 18,46000/- രൂപയുമായി തമിഴ്നാട് സ്വദേശി ആയ യുവാവിനെ പാലക്കാട് ജംഗ്ഷൻ റയിൽവേസ്റ്റേഷനിൽ വച്ചു ആർ പി എഫ് നടത്തിയ പരിശോധനയിൽ പിടികൂടി.
തമിഴ്നാട് തിരുനെൽവേലി പുളിയാൻ കുടി, ജിന്ന നഗറിൽ താമസിക്കുന്ന മൊയ്ദീൻ മകൻ .മുഹമ്മദ് അബ്ദുൾ റഹിമാൻ 28 വയസ്സ് ആണ് പണവുമായി അറസ്റ്റിലായത് ഫോറിൻ കറൻസി വ്യാപാരത്തിന്റെ ഇടനിലക്കാരനായ യുവാവ് ബാംഗ്ലൂരിൽനിന്നും നിന്നും തിരുവനന്തപുരത്തേയ്ക്ക് പണവുമായി പോകുന്ന വഴിയാണ് പാലക്കാട് വച്ചു പിടികൂടുന്നത്.
പോലീസിന്റെ പരിശോധന ഭയന്ന് തുണികൊണ്ട് നിർമിച്ച പ്രത്യക ബെൽറ്റിനുള്ളിൽ പണം നിറച്ചു അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു ട്രെയിനിന്റെ ടോയ്‌ലെറ്റിൽ ഒളിച്ചിരുന്നായിരുന്നു യാത്ര .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിനിന്റെ ടോയ്‌ലെറ്റുകൾ തുറന്ന് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
പണവും ,പ്രതിയെയും തുടര ന്നോഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേ ഷൻ അഡിഷണൽ ഡയറക്ടർക്ക് കൈമാറി പാലക്കാട് ആർ പി എഫ്. കമാണ്ഡന്റ് നവീൻ പ്രസാദിന്റെ നിർദേശപ്രകാരം സി ഐ
സൂരജ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ബിനോയ് കുര്യൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, സജി അഗസ്റ്റിൻ ,ഹെഡ്കോൺസ്റ്റബിൾ വിജേഷ്, കോൺസ്റ്റബിൾ മാരായ പ്രവീൺ, ശ്രീജിത്ത് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്